ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കൊല്ലം കരുനാഗപ്പള്ളിയിൽ ബവ്റിജസ് ഔട്ട്ലെറ്റ് സി.പി.ഐ എം.എൽ.എ ആർ രാമചന്ദ്ര൯ ഇടപെട്ട് പൂട്ടിച്ചു.കേരള വെയർഹൗസിങ് കോർപറേഷ൯ ഗോഡൗണിലേക്ക് മാറ്റി സ്ഥാപിച്ച മദ്യശാലയാണ് പൂട്ടിയത്. മദ്യശാലകൾ പൂട്ടിയാൽ വ്യാജമദ്യം ഒഴുകുമെന്ന് സി.പി.എം വ്യക്തമാക്കിയതിന് പിന്നാലെയാണ് സി.പി.ഐ എം.എല്‍.എ.യുടെ ഇടപെടൽ
രണ്ടാഴ്ച മു൯പാണ് റോഡരികിലായിരുന്ന ബവ്റിജസ് മാറ്റി സ്ഥാപിച്ചത്.ആദ്യം ജനങ്ങൾ എതിർത്തിരുനിനില്ലെങ്കിലും ജനവാസത്തിന് ബുദ്ധിമുട്ടതായതോടെയാണ് സമരം ശക്തമായത്.ജനങ്ങൾ ആർ രാമചന്ദ്ര൯ എം.എൽ.എയുടെ വീട്ടിലേക്ക് മാർച്ച് നടത്തി.ഇതോടെ മദ്യശാല പൂട്ടാ൯ എം.എൽ.എ തന്നെ നേരിട്ടിറങ്ങി.
മദ്യശാലകൾ നിർബന്ധിച്ച് പൂട്ടിക്കുന്ന സമീപനത്തോട് സി പി എം വിജോജിക്കുമ്പോഴാണ് സി പി ഐ എം.എൽ.എ യായ ആർ രാമചന്ദ്ര൯െ നടപടി. ബവ്റിജസ് സമരങ്ങളിൽ കൊല്ലത്തേ സിപിഎം എം.എൽ.മാർ പൂർണമായും വിടുനിൽക്കുകയാണ്.കഴിഞ്ഞ ദിവസം സ്പിരിറ്റ് പിടികൂടിയ കരുനാഗപ്പള്ളിയിലെ ബവ്റിജസ് പൂട്ടിച്ചത് ഗുണകരമാവില്ലെന്നാണ് സി പി എം ജില്ലാ കമ്മിറ്റിയുടെ നിലപാട്.