സംസ്ഥാന സർക്കാരിന്റെ അവയവ കൈമാറ്റ ഏജൻസിയായ മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്തിട്ടും അവയവം കിട്ടാതെ നാലുവർ·ഷത്തിനിടെ മരണത്തിന് കീഴടങ്ങിയത് 605 പേർ. വൃക്ക ലഭിക്കാതെ ഡയാലിസിസിനു വിധേയരായി ജീവൻ നിലനിർത്തുന്നവർ മുപ്പതിനായിരത്തിലേറെയാണ്. മൃതസഞ്ജീവനിയുടെ കണക്കനുസരിച്ച് അവയവം ലഭിക്കാനായി ഒരാൾ ശരാശരി രണ്ടു വർഷം കാത്തിരിക്കണം.
ഇനിയുമൊരുപാട് കാലം ജീവിക്കണമെന്ന് മോഹമുണ്ടായിരുന്നു ബിന്ദുവിന്. ഒരു വൃക്ക ദാനമായി കിട്ടിയിരുന്നെങ്കിൽ ഷാജിക്കും കുട്ടികൾക്കുമൊപ്പം ഏറെനാൾ ഇവരുണ്ടാകുമായിരുന്നു. അഞ്ചുമാസം മുമ്പാണ് 40ാം വയസിൽ ബിന്ദു വിധിക്കു കീഴടങ്ങിയത്. ബിന്ദുവിനേപ്പോലെ കഴിഞ്ഞ നാലു വർഷത്തിനിടെ കനിവിനായി കാത്തിരുന്ന് മരണത്തിനു കീഴടങ്ങിയത് 605 പേർ. വൃക്കക്കായി 308 പേരും കരളിനായി 282 പേരും ഹൃദയം ലഭിക്കാനായി 12 പേരും കാത്തിരുന്നു.
മൃതസഞ്ജീവനിയിൽ റജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണിത്. സംസ്ഥാനത്ത് വൃക്ക പ്രതീക്ഷിച്ച് 30000 പേർ ഡയാലിസിസിന്റെ ബലത്തിൽ ജീവിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഒാരോ വർഷവും നിരത്തുകളിൽ ജീവൻ നഷ്ടമാകുന്ന 500 പേർക്കെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ പകുതിപ്പേരുടെ ബന്ധുക്കളെങ്കിലും അവയവദാനത്തിന് തയാറായാൽ ഒട്ടേറെപേർക്ക് പുതുജീവിതത്തിലേയ്ക്കു തിരിെക വരാം
Advertisement