മത്സ്യസമ്പത്തു കൂട്ടാൻ പുതുവഴികളുമായി ഫിഷറീസ് വകുപ്പ്. കടലിന്റെ അടിത്തട്ടിൽ മത്സ്യങ്ങൾക്ക് ആവാസ വ്യവസ്ഥ രൂപീകരിക്കാൻ ഉതകുന്ന കൃത്രിമ പാരുകൾ വിഴിഞ്ഞം കടലിൽ നിക്ഷേപിച്ചു. കടലിൽ രണ്ടരമണിക്കൂർ യാത്ര.കൃത്രിമപ്പാരുകളും വഹിച്ച് കൂറ്റൻ ഉരു തീരക്കടലിൽ നങ്കൂരമിട്ടു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പാരുകൾ നിക്ഷേപിക്കുന്നത് ഫ്ളാഗ് ഒാഫ് ചെയ്തു. ക്രയിനുപയോഗിച്ച് കോൺക്രീറ്റ് പാരുകൾ ഒാരോന്നായി കടലിൽ നിക്ഷേപിച്ചു. ഈ പാരുകൾക്ക് ചുറ്റും കടൽ സസ്യങ്ങളും ജന്തുക്കളും ആവാസവ്യവസ്ഥയൊരുക്കും. ഇവയെ ഭക്ഷിക്കാൻ മത്സ്യങ്ങൾ കൂട്ടമായെത്തും. അങ്ങനെ ഇവിടം ചാകര പ്രദേശമായി മാറും. 40 ലക്ഷം രൂപ ചെലവിലാണ്് പദ്ധതി നടപ്പാക്കുന്നത്.
Advertisement