മുസ് ലിംലീഗിന്റെ നിയമസഭാകക്ഷി നേതാവായി എം.കെ. മുനീറിനെ തിരഞ്ഞെടുത്തു. വി.കെ. ഇബ്രഹിംകുഞ്ഞാണ് ഉപനേതാവ്. പാണക്കാട് ചേർന്ന നിയമസഭകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി പോകുബോൾ പകരം നിയമസഭയിൽ ആര് മുസ്്ലിംലീഗിനെ നയിക്കുമെന്ന ചോദ്യത്തിനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തീരുമാനം പ്രഖ്യാപിച്ചത്. ടി.എ. അഹമ്മദ് കബീറിന് സെക്രട്ടറിയുടേയും എം. ഉമ്മറിന് വിപ്പിന്റേയും ചുമതല നൽകി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എം.എൽ.എമാരെ പ്രത്യേകം പ്രത്യേകമായി കണ്ട ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി രാജി വക്കുന്ന ഒഴിവിൽ വേങ്ങരയിൽ ആരു സ്ഥാനാർഥിയാകുമെന്ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ആലോചിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ഈ മാസം 27ന് ചേരുന്ന നിയമസഭയുടെ ചരിത്ര സമ്മേളനത്തിന് ശേഷം എം.എൽ.എസ്ഥാനം രാജി വക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.