അവയവമാറ്റ ശസ്ത്രക്രിയ നിയമങ്ങൾ ആശുപത്രികൾ അട്ടിമറിക്കുന്നു.ഇരുപത്തിനാലു മണിക്കൂറിനകം അവയവദാനത്തിന്റെ പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. അവയവദാനത്തിന്റെ ചെലവ് പരസ്യപ്പെടുത്തണ നിയമവും ആശുപത്രികൾ ലംഘിച്ചു. സംസ്ഥാനത്ത് അവയവമാറ്റത്തിന് ലൈസൻസുള്ളത് 4 സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 23 ആശുപത്രികൾക്ക് മുഴുവൻ ആശുപത്രികളുടേയും വെബ്സെറ്റിൽ നോക്കിയെങ്കിലും അവയമാറ്റമാറ്റ ശസ്ത്രക്രിയകൾ സംബന്ധിച്ച ഒരു വിവരവും എങ്ങും കണ്ടില്ല.
കേന്ദ്രസർക്കാരിന്റെ ട്രാൻസ്പ്ളാന്റേഷൻ ഒാഫ് ഹ്യൂമൻ ഒാർഗൻ ആക്ടിൽ 2008 ൽ വരുത്തിയ ഭേദഗതി അനുസരിച്ച് അവയവമാറ്റ ശസ്ത്രക്രിയയുടെ പൂർണ്ണ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. അവയവ ദാതാവിനേയും സ്വീകർത്താവിനേയും കുറിച്ചുള്ള വിവരങ്ങൾ, ശസ്ത്രക്രിയയ്ക്ക് ചെലവായ തുക, വിജയമോ പരാജയമോ തുടങ്ങിയ കാര്യങ്ങളാണ് നിർബന്ധമായും പ്രസിദ്ധപ്പെടുത്തേണ്ടത്. ശസ്ത്രക്രിയാ സംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ആശുപത്രി വിട്ടാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും യോഗ്യതാ പരിശോധനകൾ വീണ്ടും നടത്തുകയും വേണം.ഈ നിയമവും പാലിക്കുന്നില്ല.
ഡയറക്ടർ ഒാഫ് മെഡിക്കൽ എഡ്യൂക്കേഷനാണ് നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടത്. നിബന്ധനകൾ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കാൻ വരെ നിയമത്തിൽ വ്യവസ്ഥയുണ്ട്. നിയമങ്ങളുണ്ടാക്കിയാൽ മാത്രം പോര അത് പാലിക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തിയാലേ അവയവദാനരംഗം സുതാര്യമാണന്ന് പൊതുജനത്തിനും ബോധ്യപ്പെടു.
Advertisement