കേരള സർവകലാശാല പ്രസിദ്ധീകരിച്ച മലയാള മഹാനിഘണ്ഡുവിന്റെ ഒൻപതാം വാല്യത്തിൽ പതിനായിരത്തിലേറെ തെറ്റുകളെന്ന് ആരോപണം. ഏതുപേജ് തുറന്നുനോക്കിയാലും അച്ചടിത്തെറ്റും വ്യാകരണപ്പിശകും കാണാം. ഈ നിഘണ്ഡു പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഴിമതി പ്രതിരോധവേദി സർവകലാശാല വൈസ് ചാൻസലർക്കും ഗവർണർക്കും നിവേദനം നൽകി.
മലയാളത്തിൽ ഇന്നുവരെ പ്രയോഗിച്ചിട്ടുള്ള എല്ലാ പദങ്ങളും അവയുടെ അർഥങ്ങളും ഉൾക്കൊള്ളുന്നതാണ് മലയാള മഹാനിഘണ്ഡു. ഇതുവരെ എട്ടുവാല്യങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മലയാളഭാഷയ്ക്കും സർവകലാശാലയ്ക്കും രാജ്യാന്തര പ്രശസ്തി നേടിക്കൊട്ടുത്തവയായിരുന്നു ഇവ. പു മുതൽ പ്ര വരെയുള്ള അകഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ഉൾക്കൊള്ളുന്ന ഒൻപതാം വാല്യമാണ് അബദ്ധപഞ്ചാംഗമായത്.
ഒഴിവാക്കാൻ പാടില്ലാത്ത പദങ്ങൾ പോലും നിഘണ്ഡുവിൽ ഉൾപ്പെടുത്തിയിട്ടില്ല. അശ്രദ്ധയോടെ നിഘണ്ഡുതയാറാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഒൻപതാം വാല്യം തെറ്റുകൾ തിരുത്തി പുനഃപ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് അഴിമതി പ്രതിരോധവേദി വൈസ് ചാൻസർക്കും ഗവർണക്കും നിവേദനം നൽകി. കണ്ടെത്തിയ തെറ്റുകൾ സഹിതമാണ് പരാതി.
Advertisement