E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് വിവാദമാക്കിയത് സബ്കലക്ടറെ നീക്കണമെന്ന ഉദ്ദേശ്യത്തോടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് സിപിഎം വിവാദമാക്കിയത് ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ നീക്കണമെന്ന ഉദ്ദേശ്യത്തോടെ. മൂന്നാറിലെ സിപിഎം നേതാക്കളുടെ കയ്യേറ്റങ്ങളെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് നടപടി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍ കടമെടുത്ത മുഖ്യമന്ത്രിയുടെ പ്രതികരണവും സിപിഎം നീക്കത്തിന് അടിവരയിടുന്നു.

റവന്യൂമന്ത്രിയുടെ അനുമതിയോടെയാണ് ജില്ലാ ഭരണകൂടം പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുനീക്കിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.റവന്യൂ സെക്രട്ടറിയുടെയും മന്ത്രിയുടെയും അറിവില്ലാതെ ഈ വലിയ ദൗത്യം പൂര്‍ത്തിയാക്കാനുമാവില്ല. റവന്യൂ വകുപ്പ് ഉദ്യോഗ്സ്ഥരുടെ സുരക്ഷയ്ക്ക് നൂറിലേറെ പൊലീസുകാരെയാണ് നിയോഗിച്ചത്. ആഭ്യന്തരമന്ത്രിയുടെയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയോ അറിവില്ലാതെ ഇത് സാധ്യമാകുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. കുരിശ് പൊളിച്ചു നീക്കുന്നതിനെതിരെ എതിര്‍പ്പുമായി ആദ്യം എത്തിയത് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ്. 144 പ്രഖ്യാപിച്ചുള്ള ഒഴിപ്പിക്കല്‍ തെമ്മാടിത്തരമെന്നാണ് ജില്ലാ സെക്രട്ടറി വിശേഷിപ്പിച്ചത്. മതവികാരം ഉയര്‍ത്തിപിടിച്ച്് മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറിയുടെ അതേ വാക്കുകള്‍ ആവര്‍ത്തിച്ചു.

മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടിക്കൊരുങ്ങിയതാണ് സിപിഎം ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. എസ്. രാജേന്ദ്രന്‍ എംഎല്‍എ ഏരിയാ സെക്രട്ടറി എന്നിവര്‍ക്ക് പുറമെ ദേവികുളം ലോക്കല്‍ സെക്രട്ടറിയുടെ കയ്യേറ്റത്തെക്കുറിച്ചും റവന്യൂ വകുപ്പ് അന്വേഷിക്കാനെത്തി. ഇതിനെ എതിര്‍്ത്താണ് കെ.കെ. ജയചന്ദ്രന്‍ ആദ്യം രംഗതെത്തിയത്. പിന്നീട് ആ പ്രതിഷേധം കുരിശ് പൊളിച്ചതുമായി ബന്ധപ്പെടുത്തി. ശ്രീരം വെങ്കിട്ടരാമനെ നീക്കി സിപിഎം നേതാക്കളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. ഇതിനിടെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് പിന്തുണയുമായി നിരവധി പേര്‍ രംഗതെത്തി. പാലക്കാട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സബ് കലക്ടറെ അനുകൂലിച്ച് പ്രകടനം നടത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :