E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഫസല്‍ വധക്കേസ്: പുതിയ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിപിഎം നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള തലശേരി ഫസല്‍ വധക്കേസില്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന പൊലീസ് മേധാവി. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്, ഡിജിപി ലോകനാഥ് ബെഹ്റ, സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചത്. കണ്ണൂര്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഇടപെട്ടത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

കൂത്തുപറമ്പിലെ സിപിഎം പ്രവര്‍ത്തകന്‍ പടുവിലായി മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ മാഹിയിലെ സുബീഷ് അറസ്റ്റിലായത്. ഈ കേസില്‍ ചോദ്യം ചെയ്യുമ്പോഴാണ് മറ്റ് രണ്ട് കേസുകളെക്കുറിച്ച് കൂടി വിവരം ലഭിച്ചത്. 2006ലെ തലശേരി ഫസല്‍ വധക്കേസിലും 2009ല്‍ കണ്ണൂര്‍ കണ്ണവത്തെ പവിത്രന്‍ വധക്കേസിലും തനിക്കും സംഘത്തിനുമുള്ള പങ്ക് പൊലീസിനോട് സുബീഷ് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ട് കേസുകളില്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് അറിയിച്ച് കണ്ണൂര്‍ എസ്പിയായിരുന്ന കോറി സജ്ഞയ് കുമാര്‍ ഡിജിപി ലോകനാഥ് ബെഹ്റക്ക് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്. 

2006ല്‍ ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നാലെ സുബീഷ് അടക്കം ആര്‍എസ്എസുകാര്‍ പരസ്പരം ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖയും പൊലീസിന് ലഭിച്ചിരുന്നു. ഇത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ മുദ്രവച്ച പ്രത്യേക കവറില്‍ ഡിജിപിക്ക് സമര്‍പ്പിക്കുന്നതായും എസ്പി ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത് സിബിഐ ആയതിനാല്‍ പുതിയ തെളിവുകള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നേ വീണ്ടും അന്വേഷണം തുടങ്ങാനാകൂ. ഉചിതമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സിബിഐ ഡയറക്ടര്‍ക്ക് ഡിജിപി കത്തയച്ചത്. 

തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പലവട്ടം കണ്ണൂരിലെത്തി മടങ്ങിയെങ്കിലും കേസില്‍ തുടരന്വേഷണത്തിനുള്ള ഒരു നടപടിയും ഉണ്ടായില്ല. ഇതോടെയാണ് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ എറണാകുളം സിബിഐ കോടതിയെ സമീപിച്ചതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചതും. കേസില്‍ ഇപ്പോഴും പ്രതിസ്ഥാനത്തുള്ള സിപിഎം നേതാക്കളോ പാര്‍ട്ടിയോ ഇതുവരെയും നേരിട്ട് നിയമനടപടിക്ക് തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :