കേരള സർവകലാശാലയിലെ ഉത്തര പേപ്പർമൂല്യനിർണയം പൂർണമായും സ്തംഭിച്ചു. ക്രഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം അനുസരിച്ചുള്ള ഡിഗ്രി കോഴ്സുകളിലാണ് സ്ഥിതി ഗുരുതരം. ഇങ്ങനെ പോയാൽ വിദ്യാര്‍ഥികളുടെ പി.ജി പ്രവേശനം അവതാളത്തിലാകും.
2016 ജൂലൈയിൽ കഴിഞ്ഞ രണ്ടാം സെമസ്റ്റർഡിഗ്രിപരീക്ഷയുടെ പേപ്പറുകളുടെ മൂല്യനിർണ്ണയം ഇനിയും പൂർത്തിയായിട്ടില്ല. 8000 കുട്ടികളുടെ മാർക്ക് അധ്യാപകർ സർവകലാശാലക്ക് ഇനിയും കൈമാറിയിട്ടില്ല. ആറാം സെമസ്റ്റർപരീക്ഷ ഉടൻ അവസാനിക്കും,. ഇതേ കുട്ടികളുടെ അഞ്ചാം സെമസ്റ്റർപരീക്ഷാ പേപ്പറുകൾ മൂല്യനിർണ്ണയത്തിനായി വിതരണം ചെയ്തിട്ടുപോലുമില്ല. റഗുലർവിദ്യാർഥികളുടെ പുനർമൂല്യമിർണ്ണയവും ഇതുപോലെ പാതിവഴിക്കാണ്. മൂല്യനിർണ്ണയം ജോലിയുടെ ഭാഗമാക്കുകയും അധ്യാപകർക്ക് ഇതിനായി പ്രത്യേക വേതനം നൽകരുത് എന്ന് യുജിസി നിർദ്ദേശിക്കുകയും ചെയ്തതോടെ, അധ്യാപകർ പരീക്ഷാ പേപ്പർ ഏറ്റുവാങ്ങാൻ തയ്യാറാകുന്നില്ല.
ഇടത്, വലത് അധ്യാപക സംഘടനകൾ ഇക്കാര്യത്തിൽ ഒരേ നിലപാടിലാണ്. ഇതിനോടൊപ്പം സർവകലാശാലയിലെ ഉന്നതതലങ്ങളിലെ ശീത സമരവും കൂടി ചേർന്നപ്പോൾ പ്രശ്നം അതീവ ഗുരുതരമായി. ഡിഗ്രിപരീക്ഷാ ഫലം വൈകും തോറും കേരളസർവകലാശാലയിൽ പഠിച്ചവർക്ക് മറ്റ് സർവകലാശാലകളിലെ പിജി കോഴ്സുകൾക്ക് പ്രവേശനം കിട്ടില്ല. സിൻഡിക്കേറ്റും അക്കാദമിക്ക് കൗൺസിലും ചേരാറില്ല. വൈസ്ചാൻലസലറും സിൻഡിക്കേറ്റ് അംഗങ്ങളുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. ഇതിനൊപ്പമാണ് രജിസ്ട്രാർ, പരീക്ഷാ കൺട്രേളർ, വിസിഎന്നിവർ തമ്മിൽഏകോപനമില്ലാതെ പ്രവർത്തിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ. ഇതോടെ പരീക്ഷയുമായ ബന്ധപ്പെടട് പ്രശ്നങ്ങൾ ചർച്ച ചെയ്യാൻവേദിയും ഇല്ലാതെയായി.