ബവ്റിജസ് കോർപറേഷനിൽ സി.പി.എം നേതാക്കള്‍ ഇടപെട്ട് നടത്തിയ ഡപ്യൂട്ടേഷന്‍ നിയമനം മന്ത്രി ജി. സുധാകരന്‍ റദ്ദാക്കി. വില്ലേജ് ഒാഫീസര്‍ ഉള്‍പ്പെടെ ഏഴു പേരുടെ നിയമനത്തിൽ വഴിവിട്ട ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മനോരമ ന്യൂസ് വാർത്തയേത്തുടർന്നാണ് നടപടി. പകുതിയോളം മദ്യ വില്പന ശാലകൾ അടച്ചു പൂട്ടിയതോടെ പ്രതിസന്ധിയിലായ ബവ്റിജസ് കോർപറേഷനിൽ ചട്ടം ലംഘിച്ച് ഡപ്യൂട്ടേഷൻ നിയമനം നടത്താനുള്ള സി പി എം നേതാക്കളുടെ നീക്കം മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് എം ഡി എച്ച് വെങ്കിടേഷ് നിയമന ഉത്തരവ് റദ്ദാക്കി.
എന്നാൽ സി.പി.എം നേതാക്കള്‍ ഇടപെട്ട് സമ്മർദ്ദം ചെലുത്തി എം ഡിയെക്കൊണ്ട് ഉത്തരവ് തിരുത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴില്‍ ആറുപേരും ജോലിയില്‍ പ്രവേശിച്ചു. ഇക്കാര്യവും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനേത്തുടർന്നാണ് മന്ത്രി ജി സുധാകരൻ ഇടപെട്ട് നിയമനം റദ്ദാക്കിയത്. വഴി വിട്ട ഇടപെടലുകൾ നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയശേ·ഷമാണ് ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം കൊടുത്തത്. നിയമനം നേടിയവരിൽ മിക്കവരും സിപി എം നേതാക്കളുടെ ബന്ധുക്കളാണ്.അതേ സമയം ഡപ്യൂട്ടേഷൻ നിയമനത്തിനെതിരെ സി പി ഐ യും ശക്തമായി പ്രതിഷേധമുയർത്തിയിരുന്നു.