ബവ്റിജസ് കോർപറേഷനിൽ എം.ഡി റദ്ദാക്കിയ ഡെപ്യൂട്ടേഷൻ നിയമനം സി.പി.എം നേതാക്കൾ ഇടപെട്ട് നടപ്പാക്കി. നേതാക്കളുടെ ബന്ധുക്കൾ കൂടിയായ ആറുപേർ ഉത്തരവ് ലംഘിച്ച് ബവ്കോയിൽ ചാർജെടുത്തു. എന്നാൽ ബന്ധുനിയമനം എൽ.ഡി.എഫ് സർക്കാരിന്റ നയമല്ലെന്നും നേതാക്കൾ തീരുമാനം പുനപരിശോധിക്കണമെന്നും സി.പി.െഎ നേതാവ് സി.ദിവാകരൻ എം.എൽ.എ ആവശ്യപ്പെട്ടു.
ഉയർന്ന ബോണസും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റാൻ ബന്ധുക്കളെ ബവ്റിജസ് കോർപറേഷനിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കാനുള്ള സി.പി.എം നേതാക്കളുടെ നീക്കം മനോരമ ന്യൂസാണ് പുറത്തുവിട്ടത്.തൊട്ടടുത്തദിവസം തന്നെ എം.ഡി എച്ച്.വെങ്കിടേഷ·് ഡെപ്യൂട്ടേഷൻ ഉത്തരവ് റദ്ദാക്കി.വിൽപനശാലകൾ അടച്ചതോടെ കോർപറേഷൻ പ്രതിസന്ധിയാലണന്നും ആരേയും ഇങ്ങോട്ടേക്ക് അയയ്ക്കേണ്ടെന്നും ലിസ്റ്റിലുള്ളവരുടെ മാതൃ സ്ഥാപനങ്ങളിലെ മേധാവികൾക്ക് എം.ഡി കത്തയച്ചു.
എന്നാൽ എം.ഡിയുടെ ഉത്തരവ് തള്ളി ലിസ്റ്റിലുള്ള ഏഴിൽ ആറുപേരും ചാർജെടുത്തു.ബവ്കോയിലെ സി.െഎ.ടി.യു യൂണിയൻ നേതാവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ആനത്തലവട്ടം ആനന്ദൻ ഇടപെട്ടാണ് നിയമനം നടത്തിയതെന്നാണ് സൂചന.ഇതിനായി എം.ഡി എച്ച് വെങ്കിടേഷിനെ കൊണ്ട് നിർബന്ധിച്ച് വീണ്ടും ഉത്തരവിറക്കിച്ചു.
എന്നാലിത് എൽ.ഡി.എഫ് നയമല്ലെന്നും ബന്ധുനിയമനവിവാദം സർക്കാരിനുണ്ടാക്കിയ നാണക്കേട് നേതാക്കൾ ഒാർക്കണമെന്നും സി.പി.െഎ നേതാവ് സി.ദിവാകരൻ ആവശ്യപ്പെട്ടു. ഒരു വില്ലേജ് ഒാഫീസറിന് പുറമെ,സി.ആപ്റ്റിലെ ജീവനക്കാരും നേതാക്കളുടെ ബന്ധുക്കളുമായ മൂന്നുസ്ത്രീകളും നിയമനം നേടിയവരിലുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ഇനി ബവ്കോ നൽകണം. 120 പേരെ കൂടി ഡെപ്യൂട്ടേഷനിൽ നിയമിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്.