തിരുവത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കലാണ് പെസഹാ.
ആലപ്പുഴ കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പെസഹാ ദിനാചരണത്തിന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ദേവാലയത്തിൽനിന്ന് പ്രദക്ഷിണമായാണ് പരിശുദ്ധ ബാവയും വൈദികരും വേദിയിലേക്ക് എത്തിയത്. തുടർന്ന് കാൽകഴുകൽ ശുശ്രൂഷ നടന്നു.
കൊച്ചി സെന്‍റ് മേരീസ് ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
തിരുവനന്തപുരം പട്ടം സെന്റ്മേരീസ് കത്തീഡ്രലിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് കർദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്ക ബാവ മുഖ്യകാർമികനായിരുന്നു
വരാപ്പുഴ അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന പെസഹാ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു