പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാതെ തൃശൂർപൂരം വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കേന്ദ്രസര്‍ക്കാരിന്‍റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേന്ദ്രഎക്സ്പ്ലോസിവ് വിഭാഗം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു വി.എസ്.സുനില്‍കുമാര്‍.
നിയന്ത്രണങ്ങളോടെയാണെങ്കിലും,, പൂരപ്രേമികൾക്ക് ഇക്കുറിയും വെടിക്കെട്ടുകാഴ്ച നഷ്ടമാകില്ല. രാജ്യത്തിനു തന്നെ മാതൃകയാകുംവിധം വെടിക്കെട്ട് നടത്താനാണ് തീരുമാനം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഏഴുദിവസത്തിനകം നേടിയെടുക്കും.
കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഇത്തവണ പൂരംവെടിക്കെട്ട്. മന്ത്രി എ.സി.മൊയ്തീൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, പൂരം കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.