നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയുടെ 'ആസ്ട്രൽ പ്രൊജക്‌ഷൻ' മൊഴി പുകമറയെന്ന് പൊലീസ്. തന്നെ ഒറ്റപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചതില്‍ മനംമടുത്താണ് കൊലപാതകം നടത്തിയതെന്ന് കേഡല്‍ ജീന്‍സണ്‍ മൊഴി നല്കി. കൊലപാതകത്തിന് ശേഷം അത്മഹത്യയായിരുന്നു ലക്ഷ്യമെന്നും കേഡലിന്റെ വെളിപ്പെടുത്തൽ.
സാത്താന്‍സേവയുമായി ബന്ധപ്പെട്ട ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം ജീന്‍സണ്‍ രാജ മൊഴി നല്‍കിയിരുന്നു. സാഹചര്യത്തെളിവുകളുമായി ഇതു പൊരുത്തപ്പെടാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മൊഴി മാറ്റിയത്. വീട്ടുകാരിൽ നിന്നുണ്ടായ നിരന്തര അവഗണന മനോ വിഷമം ഉണ്ടാക്കിയെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇപ്പോൾ ജിൻസൺ നൽകിയിരിക്കുന്നത്.ഒരേ ദിവസമാണ് നാലു കൊലപാതകങ്ങളും നത്തിയതെന്ന ജിൻസന്റെ വെളിപ്പെടുത്തൽ ആദ്യ ദിവസം തന്നെ അന്വേഷണ സംഘം നിഷേധിച്ചിരുന്നു.
തുടർന്ന് നടന്ന ചോദ്യംചയ്യലില്ലം പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. തുടർന്ന് മനശാസ്ത്ര വിദഗ്ദൻ നടത്തിയ പരിശോധനയ്ക്കു ശേഷം നടന്ന വിദഗ്ദമായ ചോദ്യം ചെയ്യലിലാണ് മൊഴിമാറ്റൽ.പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയാൽ ജനരോക്ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് രഹസ്യമായി മതിയെന്ന നിലപടിലാണ് അന്വേഷണസംഘം. ഞായറാഴ്ച പുലർച്ചെയാണ് ജിൻസന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലംഗസംഘം കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.