നക്സൽ വർഗീസിനെ വ്യാജഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഐ.ജി. ലക്ഷ്മണയെ കൊല്ലുമായിരുന്നുവെന്ന് ഭാസുരേന്ദ്രബാബു. 1977ൽ രാമചന്ദ്രൻ നായർ നടത്തിയ വെളിപ്പെടുത്തൽ ഗ്രോ വാസുവും കെ.വേണുവും 18 വർഷം രഹസ്യമായി സൂക്ഷിച്ചു. വർഗീസിന്റെ രക്തസാക്ഷിത്വത്തെ നക്സൽ പ്രസ്ഥാനങ്ങൾ അപമാനിച്ചുവെന്നും ഭാസുരേന്ദ്രബാബു തിരുവനന്തപുരത്ത് പറഞ്ഞു
വർഗീസ് കേസിലെ സർക്കാർ സത്യവാങ്മൂലം തിരുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തു നടന്ന കൺവന്‍ഷനിലായിരുന്നു ഭാസുരേന്ദ്രബാബുവിന്റെ വെളിപ്പെടുത്തൽ. വ്യാജഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് സി.പിഐ. എം.എല്ലിനേക്കാൾ ഇടപെട്ടത് സി.പി.എമ്മാണ്. വർഗീസിനോട് ഗ്രോവാസുവും വേണുവും ചെയ്തതിനേക്കാൾ ക്രൂരതയൊന്നും സി.പി.എം കാണിച്ചിട്ടില്ല.
രക്തസാക്ഷിദിനം കൃത്യമായി ആചരിക്കാൻ പോലും നക്സൽ പ്രസ്ഥാനങ്ങൾ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭാസുരേന്ദ്രബാബുവിന്റെ അഭിപ്രായപ്രകടനങ്ങൾ വേദിയിലും അസ്വസ്ഥത പടർത്തി. വർഗീസിനെതിരെ സത്യവാങ്മൂലം നൽകിയതിൽ സി.പി.എമ്മിനെ വെള്ളപൂശാനാണ് ഭാസുരേന്ദ്രബാബു ശ്രമിക്കുന്നതെന്ന് ചടങ്ങിൽ തുടർന്നുസംസാരിച്ച സി.പി.ഐ എം.എൽ നേതാക്കൾ ആരോപിച്ചു.
Advertisement