മീനച്ചൂടിന്റെ ദാഹമകറ്റാൻ വാങ്ങിയ കുപ്പി വെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തി. കറുകച്ചാൽ കവലയ്ക്കു സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നു വാങ്ങിയ സീൽ ചെയ്ത ഒരു ലീറ്ററിന്റെ കുപ്പിക്കുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. നെടുംകുന്നം പാറക്കൽ സജിയാണ് കുപ്പിവെള്ളം വാങ്ങിയത്.
ഇതു പൊട്ടിക്കാൻ തുടങ്ങിയപ്പോഴാണ് ചിലന്തിയെ കണ്ടെത്തിയത്. മല്ലപ്പള്ളിയിലെ ഒരു സ്വകാര്യ കുടിവെള്ള കമ്പനിയുടെ കുപ്പിവെള്ളമാണിത്. 2017മാർച്ച് 27ന് പായ്ക്ക് ചെയ്തതായി രേഖപ്പെടുത്തിയ കുപ്പിയിൽ കാലാവധി അവസാനിക്കുന്ന തീയതി 2017 സെപ്റ്റംബർ 22 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം സജിയും സുഹൃത്തുക്കളും ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളത്തിൽ രേഖപ്പെടുത്തിയ കമ്പനിയുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചിട്ട് കോൾ ആരും എടുക്കുന്നില്ലെന്നും സജി പറഞ്ഞു.