സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതിനെ പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കാൻ പാടില്ലെന്നാണ് ഓർഡിനൻസിലെ വ്യവസ്ഥ. മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ എൻ.ഒ.സി റദ്ദാക്കുക മാത്രമല്ല, പ്രധാന അധ്യാപകനിൽ നിന്നും അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്യും. എന്നാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഭാഷാ ന്യൂനപക്ഷങ്ങൾക്കും ഇളവുണ്ടാകും.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം, ഫീസ്, സംവരണം എന്നിവ നിയന്ത്രിക്കുന്നതിനുള്ളതാണ് രണ്ടാമത്തെ ഓർഡിനൻസ്. ഫീസ് നിർണയ കമ്മിറ്റി നിശ്ചയിക്കുന്ന ഫീസിൽ കൂടുതൽ വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികളുണ്ടാകും.
ജില്ലാസഹകരണബാങ്കുകളിലെ അംഗത്വം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി പരിമിതപ്പെടുത്തിയാണ് സഹകരണനിയമം ഭേദഗതി ചെയ്തുള്ള ഓർഡിനൻസ്.
Advertisement