എന്തുനേടാനാണ് ജിഷ്ണുവിന്റെ കുടുംബം സമരത്തിനിറങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാർ ചെയ്യാനുള്ളതെല്ലാം ചെയ്തുവെന്ന് സധൈര്യം പറയാൻ കഴിയും. പാര്‍ട്ടി കുടുംബത്തെ എസ്്യുസിഐക്ക് റാഞ്ചാന്‍ കഴിഞ്ഞു. ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തിന്റെ നിലപാടുകളിൽ ദൂരൂഹതയും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.
ജിഷ്ണുപ്രണോയിയുടെ അമ്മയും കുടും ബാംഗങ്ങളും നടത്തിയ സമരത്തെ പൂർണ്ണമായും തള്ളുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. സമരം ചെയ്യമോ വേണ്ടയോ എന്നത് കുടുംബത്തിന്റെ മാത്രം തീരുമാനമാണ്. പക്ഷെ അത് എന്ത് നേടാനായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ തീരുന്ന പ്രശ്നമല്ല ജിഷ്ണുവിന്റെ കുടുംബം മുന്നോട്ട് വെച്ചത്. മകൻ നഷ്ടപ്പെട്ട അമ്മയു ടെ വികാരം മനസ്സിലാക്കുന്നു. മഹിജയുടെ മാനസികാവസ്ഥ ചിലർ രാഷ്ട്രീയമായി ഉപയോഗിച്ചു. ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്താണ് സമരത്തിന് പിന്നില്‍. ഡി.ജി.പി ഒാഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പൊലീസിന്റെ ഭാഗത്ത് വീഴ്ചകണ്ടെത്തായാല്‍ നടപടി ഉണ്ടാകും.