E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വെള്ളാപ്പള്ളി എന്‍ജി. കോളജ് എസ്എഫ്ഐക്കാര്‍ അടിച്ചുതകർത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കറ്റാനം വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജ് എസ്എഫ്ഐക്കാര്‍ അടിച്ചുതകർത്തു.  ഇടതുവിദ്യാര്‍ഥി സംഘടനകളുടെ നേത‍ൃത്വത്തില്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.

അതേസമയം, വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ രണ്ടുപൊലീസുകാര്‍ക്കെതിരെ നടപടി. കോളജ് ചെയര്‍മാനും കേസിലെ പ്രതിയുമായ സുഭാഷ് വാസുവിന്റെ വാഹനത്തില്‍ മൊഴിയെടുക്കാന്‍ പോയതിനാണ് നടപടി.

കോളജ് മാനേജ്മെന്‍റിനെതിരെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം സിപിഎം ഏറ്റെടുക്കുന്നു.  വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന മാനേജ്മെന്‍റ് അധികൃതര്‍ക്കതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭം ആരംഭിക്കും. കോളജ് മാനേജ്മെന്‍റ് ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെ  രണ്ടാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തു.


വെള്ളാപ്പള്ളി നടേശന്‍റെ പേരുണ്ടെങ്കിലും കോളജുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നേരിട്ട് ബന്ധമില്ല. മാനേജ്മെന്‍റ് വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്ന പരാതി നേരത്തേതന്നെ നിലനില്‍ക്കുന്നുണ്ട്. ഇന്‍റേണല്‍ മാര്‍ക്ക് വെട്ടിച്ചുരുക്കിയ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോളജില്‍ സമരം നടന്നു. കാംപസിനുള്ളില്‍ ഇടിമുറിയുണ്ടെന്നായിരുന്നു സമരക്കാരുടെ പ്രധാന ആരോപണം. തുടര്‍ന്ന് വിഷയം എസ്എഫ്ഐ ഏറ്റെടുത്തു.

ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്നുകാട്ടി വിദ്യാര്‍ഥികള്‍ വള്ളികുന്നം പൊലീസിന് കഴിഞ്ഞ വര്‍ഷം പരാതി നല്‍കി. തുടര്‍ന്ന് 2016  നവംബര്‍ നാലിന്  തിരുവിതാംകൂര്‍  ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ സമരം പിന്നീട് ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ചതോടെ പഴയ വിഷയങ്ങള്‍ ഒന്നൊന്നായി പൊങ്ങിവരുകയാണ്.

മാനേജ്മെന്‍റിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്‍റെ തീരുമാനം. ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കോളജിനുനേരെ അക്രമം നടന്നിരുന്നു



Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :