ലോ അക്കാദമിയിലേതിനുശേഷം പിണറായി സര്‍ക്കാരിനെ വന്‍പ്രതിസന്ധിയിലാക്കിയാണ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ നടത്തിയ സമരം കടന്നുപോയത്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ സമരത്തിനായി. പിണറായി വിജയന്റെ പിടിവാശിയാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന വിമര്‍ശനം പാര്‍ട്ടിക്കുളളിലും ശക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റ കുടുംബത്തെ ഒന്ന് നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയാല്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുളളു. എന്നാല്‍ ലോ കോളജ് പ്രശ്നത്തിലെന്നപോലെ കടുംപിടുത്തം ഉപേക്ഷിക്കാന്‍ പിണറായി വിജയന്‍ തയാറായില്ല. വി.എസും ബേബിയും സിപി.ഐയും പലതലത്തിലും വിമര്‍ശനം ഉന്നയിച്ചെങ്കിലും മുഖവിലയ്ക്കെടുത്തില്ല. പാര്‍ട്ടി സംസ്ഥാന ഘടകത്തെ ഒപ്പം നിര്‍ത്തുന്നതിലും ബേബിയെ തിരുത്തുന്നതിലും പിണറായി വിജയം കണ്ടു.
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന ബോധ്യം സി.പി.എം കേന്ദ്ര നേതൃത്വത്തിനും സി.പി.ഐക്കും ബോധ്യപ്പെട്ടു. ഇതോടെയാണ് പ്രശ്്നം പരിഹരിക്കേണ്ട നിര്‍ബന്ധിത സാഹചര്യത്തലേക്ക് പിണറായി എത്തിയത്. കാനം രാജേന്ദ്രന്റെ നീക്കങ്ങളും സീതാറാം യച്ചൂരി ജിഷ്ണുവിന്റ ബന്ധുക്കളെ നേരിട്ട് വിളിച്ചതും മുഖ്യമന്ത്രിക്ക് പ്രഹരമായി. പിടിവാശി ഉപേക്ഷിച്ച് മഹിജയോടെ സംസാരിക്കേണ്ടി വന്നു. മാത്രമല്ല ഐ.ജിയുടെ റിപ്പോര്‍ട്ട് തളളി ജിഷ്ണുവിന്റെ ബന്ധുക്കള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കേണ്ടിയും വന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയായതോടെ ഒരു ചുവട് പിന്നോട്ട് വയ്്ക്കാതെ പിണറായി വിജയന് മാര്‍ഗമില്ലെന്നായി