മലപ്പുറത്തെ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വി.എസും എ.കെ. ആന്റണിയും മലപ്പുറത്ത്. തെറ്റിൽ നിന്ന് തെറ്റിലേക്ക് പോവുന്ന സംസ്ഥാന സർക്കാരിനെതിരെയുളള ജനവിധിയാകും തിരഞ്ഞെടുപ്പു ഫലമെന്ന് എ.കെ. ആന്റണി. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചാണ വി.എസ്. പ്രചാരത്തിന് തുടക്കം കുറിച്ചത്.
ദേശീയതലത്തിൽ ഒരു സ്വാധീനവുമില്ലാത്ത സി.പി.എം മലപ്പുറത്ത് മൽസരിക്കുന്നത് വെറുതെയാണന്നായിരുന്നു എ.കെ. ആന്റണിയുടെ പരിഹാസം. സംസ്ഥാന സർക്കാർ സർവത്ര പരാജയമാണ്. ജിഷ്ണു പ്രണോയുടെ കുടുംബത്തോട് മാപ്പു പറയാൻ സർക്കാർ തയാറാവണം.
നേരത്തെ ശക്തമായ നിലപാട് എടുത്തിരുന്ന വി.എസ് ഇപ്പോൾ കാര്യങ്ങൾ തുറന്നു പറയാൻ ആരെയൊക്കെയോ ഭയപ്പെടുകയാണന്നും എ.കെ. ആന്റണി ആരോപിച്ചു. മലപ്പുറത്ത് നിന്ന് പലവട്ടം എം.എൽ.എയും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ജില്ലക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന ആക്ഷേപമാണ് വി.എസ് ഉന്നയിച്ചത്. പ്രചാരണം ചൂടു പിടിപ്പിച്ച് എ.കെ. ആന്റണിയും വി.എസും മണ്ഡലത്തിലെ മൂന്നു പൊതുയോഗങ്ങളില്‍ വീതം പങ്കെടുക്കുന്നുണ്ട്.