ബി.എം എസ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ മരിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കാസർകോട് നിയോജക മണ്ഡലത്തിൽ പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. അതിനിടെ മരിച്ച സന്ദീപിന്റെ മൃതദേഹം പോസ്്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അക്രമങ്ങൾ ഭയന്ന് ജനം പുറത്തിറങ്ങത്തിനാൽ നിരുത്തകളെല്ലാം ഒഴിഞ്ഞികിടക്കുകയാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് െചയ്യപ്പെട്ടിട്ടില്ല. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ വാഹനങ്ങൾ തടയുന്നുണ്ട്. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇക്വസ്റ്റ് പൂർത്തിയാക്കിയതിന് ശേഷം സന്ദീപിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പോസ്റ്റ് മോർട്ടത്തിന് വിദഗ്ധ സംഘം വേണമെന്നതിനാലാണിത്. സന്ദീപ് അടക്കമുള്ള നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത ടൗൺ എസ് ഐയെ എ ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി.
ഇന്നലെ വൈകീട്ടാണ് സിപി.സി ആർ ഐക്ക് സമീപം താസിക്കുന്ന സന്ദീപിനെ പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.