മുഖ്യമന്ത്രി മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിക്കണമെന്നും ഉടന്‍ പ്രശ്നപരിഹാരമുണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്ത് നല്‍കി. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി മഹിജയെ കാണാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സര്‍ക്കാരിന്‍റെ പത്രപരസ്യം അഴിമതിയെന്ന് കെ.പി.സിസി പ്രസിഡന്‍റ് എം.എം ഹസന്‍. മഹിജയ്ക്ക് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ നാളെ നിരാഹാരമിരിക്കും.
അവിഷ്ണയെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ പരസ്യം ജിഷ്ണുവിന്റെ കുടുംബത്തെ അപമാനിച്ചെന്ന് പ്രതികരിച്ചു. അവിഷ്ണയെ കണ്ട ഉമ്മന്‍ചാണ്ടിയുടെ സംശയവും പൊലീസ് നടപടി ന്യായമെങ്കില്‍ എന്തുകൊണ്ട് കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ല എന്നതായിരുന്നു.
നുണപ്രചരണം നടത്താനാണ് പരസ്യത്തിലൂടെ സര്‍ക്കാര്‍ പൊതുപണം ചെലവഴിച്ചതെന്ന് എം.എം. ഹസന്‍ കുറ്റപ്പെടുത്തി. കേരളത്തിൽ ഡി.ജി.പി മുതൽ താഴേക്കുളള ഒരു വിഭാഗം പൊലീസുകാർ ഇടതുസർക്കാരിന്റെ നയങ്ങൾക്കെതിരെ നിൽക്കുന്നൂവെന്ന് സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജ മനോരമ ന്യൂസിനോട് പറഞ്ഞു.
ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ യഞ്ജം നടത്തി. മഹിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ് എന്നിവര്‍ നാളെ മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കും. നാളെ ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രന്‍ തിരുവനന്തപുരത്തും വളയത്ത് വി.കെ. സജീവനും മൂന്നു മണി മുതല്‍ 48 മണിക്കൂര്‍ നിരാഹാരമിരിക്കും. മഹിജയ്ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ചതിന്റ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച എസ്.യു.സി.െഎ നേതാവ് ഷാജിർഹാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസസമരം നടത്തി.