എസ്.എസ്.എൽ.സി, പ്്ളസ് 2 മൂല്യനിർണയം നടക്കുമ്പോൾ, ഡിപിഐ, ഹയർസെക്കന്‍ഡറി ഡയറക്ടർ എന്നീ പ്രധാന തസ്തികളിൽ ആളില്ല. ഡിപിഐ അവധിയിലാണ്. ഹയർസെക്കന്‍ഡറി ഡയറക്ടര്‍ സ്ഥാനത്തേക്ക് നിയമിതനായ ഉദ്യോഗസ്ഥൻ ചുമതലയേറ്റെടുക്കാന്‍ തയാറായിട്ടുമില്ല.
എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിൽ തുടങ്ങി ഹയർസെക്കഡറി ജോഗ്രഫി , ജേര്‍ണലിസം പരീക്ഷകൾവരെ നീണ്ട പരാതികൾക്കും കുഴപ്പങ്ങൾക്കും കാരണം വിദ്യാഭ്യാസ വകുപ്പിലെ നിർണ്ണായക തസ്തികളിൽ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരില്ലാത്തതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിറകെയാണ് മൂല്യനിർണ്ണയവും അടുത്ത സ്്കൂൾവർഷത്തെ തയ്യാറെടുപ്പും നടത്തേണ്ട സമയത്ത് വകുപ്പ് തലവൻമാര്‍ അവധിയിൽ പ്രവേശിക്കുന്നത്. ഡിപിഐ അവധിയിലാണ്. ഹയർസെക്കഡറി ഡയറക്ടർ സ്ഥാനത്തേക്ക് നിയമിതനായ ഉദ്യോഗസ്ഥൻ ഇത് വരെ ചുമതലയേറ്റിട്ടില്ല. അദ്ദേഹവും അവധിയിലാണ്. പകരം ചുമതല ജോയിന്റ് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ തസ്തികളോട് പല ഐ.എ.എസ്. ഉദ്യോഗസ്ഥർക്കും താൽപര്യമില്ല. ജോലിക്കൂടുതൽ, വിവാദങ്ങൾ എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ വിദ്യാഭ്യാസ വകുപ്പിലെ ജോലി വേണ്ടത്ര തിളക്കവും പ്രധാന്യവും ഇല്ലാത്തതാണെന്ന തോന്നലിനെ തുടർന്നാണ് ചില ഉദ്യോഗസ്ഥർ ഈ വകുപ്പിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും ആക്ഷേപമുണ്ട്
Advertisement