ജിഷ്ണുവിന്റ അമ്മ മഹിജയുടെയും കുടുംബത്തിന്റേയും നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. മെഡിക്കൽ കോളജ്ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൻ ഡി.ജി.പി ഒാഫീസിന് മുന്നിൽ സമരം തുടരാനാണ് തീരുമാനം. അതേസമയം സർക്കാർ സമവായ ശ്രമങ്ങൾ തുടരുകയാണ്.
മകന്റ കൊലപാതകികളെ പിടികൂടുക,പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ തനിക്കും ബന്ധുക്കൾക്കും നേരെ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുക.ഈ രണ്ടുകാര്യങ്ങളിലും തീരുമാനമാകാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്നാണ് മഹിജയുടെ ഉറച്ച തീരുമാനം.കഴിഞ്ഞദിവസം അനുനയ ശ്രമവുമായി എത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ ഡി.ജി.പി ഒാഫീസിന് മുന്നിലേക്ക് സമരം മാറ്റും.
കൂടുതൽ ബന്ധുക്കൾ ഇവിടെ സമരത്തിനെത്തുമെന്നാണ് സൂചന.പക്ഷെ മഹിജ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാലും നിരാഹാരം തുടരുന്നതിനാലും ഉടൻ ഡിസ്ചാർജ് ചെയ്യാനുള്ള സാധ്യത കുറവാണ്.അതേസമയം കാര്യങ്ങൾ വഷളാക്കാൻ സർക്കാരും ആഗ്രഹിക്കുന്നില്ല.അതുകൊണ്ടുതന്നെ മുന്നിൽ രണ്ടുവഴികളെയുള്ളു. ഒന്നുകിൽ മഹിജയെ പൊലീസ് ആസ്ഥാനത്തെ് വലിച്ചിഴച്ച പൊലീസുകാർക്കെതിരെ നടപടിയെടുത്ത് തൽക്കാലം ജനരോഷം കുറയ്ക്കുക.ഇക്കാര്യത്തിൽ െഎ.ജി. മനോജ് ഏബ്രഹാം അന്തിമഅന്വേഷണറിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
സമരത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആക്ഷേപമുള്ളതിനാൽ ജിഷ്ണുവിന്റ കുടുംബാംഗങ്ങൾക്ക് ഒപ്പം സമരം ചെയ്യാനെത്തിയവരെ കൂടി വിശദമായി ചോദ്യം ചെയ്യണമെന്നാണ് െഎ.ജി പറയുന്നത്.ഇവരെ കസ്റ്റഡിയിൽ കിട്ടാൽ കോടതിയിൽ അപേക്ഷനൽകിയിട്ടുണ്ട്.പൊലീസുകാർക്കെതിരെ നടപടിയെടുത്താൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വീണ്ടും സമ്മതിയ്ക്കേണ്ടിവരും.ജിഷ്ണുകേസിലെ പ്രതികളെ എത്രയും വേഗം പിടികൂടുകയാണ് രണ്ടാമത്തെ വഴി.അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും മഹിജയുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കാനായിരിക്കും സർക്കാർ ശ്രമം
Advertisement