ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയിൽ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ജില്ലയിൽ യു.ഡി.എഫ്, ബി.ജെ.പി ഹർത്താൽ പൂർണം. സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ പാർട്ടികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ സംഘർഷമുണ്ടായി.
ഹർത്താല്‍ പൊതുവെ സമാധാനപരമായിരുന്നെങ്കിലും പലയിടത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിൽ. പെട്രോൾ പമ്പുകൾ അടക്കം വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസ് നടപടിക്കെതിരെ സമരവേലിയേറ്റം തന്നെ നടന്നു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യു.ഡി.എഫിന്റെ മാർച്ച് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി
സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്ന് ബി.ജെ.പി മാർച്ച് ഉദ്ഘാടനം ചെയ്ത് ഒ. രാജഗോപാൽ എം.എൽ.എ. ബി.ഡി.ജെ.എസ്, എസ്.യു.സി.ഐ, എസ്.ഡി.പി.ഐ എന്നീ സംഘടനകളും സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചു.