ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നപടിയെ ന്യായീകരിച്ച ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. റിപ്പോര്‍ട്ട് അവിശ്വസനീയമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി മഹിജയെ കണ്ട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വി.എം സുധീരൻ ആശുപത്രിയിലെത്തിയും വി എസ് ഫോണിലൂടെയും ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി.
പൊലീസിനെ ന്യായീകരിച്ച ഐ.ജിയുടെ റിപ്പോര്‍ട്ട് ആടിനെ പട്ടിയാക്കുന്നതുപോലെയാണെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. അന്വേഷണം തുടങ്ങും മുമ്പേ മുഖ്യമന്ത്രി തന്നെ പൊലീസിനെ ന്യായീകരിച്ചതുകൊണ്ട് ഐ.ജിയുടെ അന്വേഷണത്തിന് ഒരു വിലയുമില്ലെന്ന് രമേശ് ചെന്നിത്തല മലപ്പുറത്തു പറഞ്ഞു.
പൊലീസിന്റേത് ഗുരുതരവീഴ്ചയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇന്നലെ നടന്ന പൊലീസ് ബലപ്രയോഗം സ്ത്രീത്വത്തിനു നേരെയുണ്ടായ അപമാനമാണെന്ന് വി.എം സുധീരന്‍ പറഞ്ഞു. മഹിജയെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷമുള്ള സുധീരന്റെ പ്രതികരണം
ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തുമായി ഫോണിൽ ആശയ വിനിമയം നടത്തിയ വി.എസ് അച്യുതാനന്ദന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.