ജിഷ്ണുവിന്‍റെ അമ്മയേയും കുടുംബത്തേയും ഉപദ്രവിച്ചതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്ത്, പി.സി.വിഷ്ണുനാഥ് , ടി.സിദ്ദീഖ് ഉള്‍പ്പെടെ ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു.
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസുകാര്‍ കമ്മിഷണര്‍ ഒാഫിസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് ലാത്തിവീശി. വനിതാ നേതാവായ വിദ്യ ബാലകൃഷ്ണനെ പുരുഷ പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലി.
മലപ്പുറം എസ്.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തക്കം നിരവധിപേര്‍ക്ക് പരുക്കേറ്റു.
കോഴിക്കോട്ട് എം.എസ്.എഫ് നടത്തിയ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചും, വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്്യു മാര്‍ച്ചും , തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചും, സംഘര്‍ഷത്തില്‍ കലാശിച്ചു. തൃശൂരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ജിഷ്ണു പഠിച്ച പമ്പാടി നെഹ്റു കോളജിലും പ്രതിഷേധമുയര്‍ന്നു. കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. എ.ബി.വി.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.