ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളെയും നടുറോഡിൽ വലിച്ചിഴച്ച പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി സന്നദ്ധനായിരുന്നെന്നും അവര്‍ക്കൊപ്പം പുറമെ നിന്ന് വന്നവർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ െഎ.ജി മനോജ് ഏബ്രാഹാമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മഹിജയ്ക്കുനേരെ ബലപ്രയോഗം ഉണ്ടായ ഉടന്‍ വി.എസ് അച്യുതാനന്ദൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ച് ശകാരിച്ചു
ആദ്യമന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ഇടത് സർക്കാരിന് നാണക്കേടുണ്ടാക്കിയ പൊലീസ് നടപടി.ജിഷ്ണുവിന്റ അമ്മയേയും ബന്ധുക്കളേയും പൊലീസ് വലിച്ചിഴച്ചയ്ക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പരന്നതോടെ അമ്മ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.എന്നാൽ മഹിജയെ പ്രവേശിപ്പിച്ചിരുന്ന പേരൂർക്കട താലൂക്ക് ആശുപത്രിയിൽ എത്തിയ ഡി.ജി.പിയ്ക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്നു.
പൊലീസ് ചെയ്തത് തെറ്റെന്ന് പറയാൻ തയാറാകാഞ്ഞ ഡി.ജി.പി, പ്രശ്നങ്ങൾ സൃഷ·്ടിച്ചത് സമരക്കാർക്കൊപ്പം പുറത്തുനിന്ന് വന്നവരാണന്ന് ന്യായീകരിച്ചു, പിന്നീട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിയുടെ വാക്കുകൾ ആവർത്തിച്ചു.
െഎ.ജി മനോജ് ഏബ്രാഹാമിനോട് അന്വേഷിച്്് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മഹിജയെ കാണാൻ പോകില്ലെന്നും വ്യക്തമാക്കി.അതേസമയം ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായ വി.എസ്.അച്യുതാനന്ദൻ ഡി.ജി.പിയെ ഫോണിൽ വിളിച്ച് രൂക്ഷമായി വിമർശിച്ചു.മലപ്പുറം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ സർക്കാരിനെ നാറ്റിക്കാനാണോ പൊലീസ് ശ്രമിക്കുന്നതെന്നായിരുന്നു വി.എസിന്റ ചോദ്യം.മകനെ നഷ്ടപ്പെട്ട സംഭവത്തിൽ നീതി തേടിയെത്തിയ ഒരമ്മയോട് പൊലീസും സർക്കാരും സ്വീകരിച്ച നടപടിയ്ക്കെതിരെ പൊതുസമൂഹത്തിൽ ശക്തമായ പ്രതിഷേധംഉയരുകയാണ്. ഇതിനെ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും ന്യായീകരിക്കുമ്പോൾ ഉത്തരം പറയാൻ ഇടതുമുന്നണിയും സിപി.എമ്മും വരുംദിവസങ്ങളിൽ പാടുപെടും.