മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പ്രതിയായ സോളര്‍ കേസിലെ വിധി ബംഗളൂരു സിറ്റി സിവിൽ കോടതി കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി കോടതി അംഗീകരിച്ചു. കേസിൽ പുനർവിചാരണ ജൂണ്‍ ഒന്നിന് തുടങ്ങും.
ബെംഗളൂരു സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള ആറ് പ്രതികള്‍ പരാതിക്കാരന്‍ എം കെ കുരുവിളയ്ക്ക് 1.61 കോടി രൂപ നല്‍കണമെന്ന വിധിയാണ് ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി റദ്ദാക്കിയത്. തന്റെ ഭാഗംകേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി അംഗീകരിച്ച കോടതി അദ്ദേഹത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ അവസരം ലഭിച്ചില്ല എന്നും നിരീക്ഷിച്ചു. വിചാരണ നടക്കുന്ന സമയം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നതിനാലും അഭിഭാഷകനുമായുള്ള ആശയവിനിമയത്തില്‍ വീഴച സംഭവിച്ചതിനാലുമാണ് ഹാജരാകാന്‍ പോയതെന്ന ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം കോടതി അംഗീകരിച്ചു.
നാലായിരം കോടി രൂപയുടെ സോളർപ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകി ബെംഗളൂരു വ്യവസായി എം.കെ.കുരുവിളയിൽ നിന്ന് 1.35 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കൊച്ചിയിലെ സ്കോസ എജ്യുക്കേഷനൽ കൺസൾട്ടൻസി എന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാരും ഉമ്മൻചാണ്ടിയും ഉൾപ്പെടെ ആറു പേരാണ് പ്രതികള്‍.