കോളജ് മാനേജ്മെന്റിന് അനഭിമതനാകുന്ന തരത്തിൽ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ജിഷ്ണു പ്രണോയ് ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. പരീക്ഷാ ടൈം ടേബിളിലെ തെറ്റുകൾക്കെതിരെ നൽകിയ പരാതികളും ശബ്ദ സന്ദേശങ്ങളും ഫൊറൻസിക് പരിശോധനയിലൂടെ വീണ്ടെടുത്തു. കൊപ്പിയടിച്ചെന്ന പേരിൽ ജിഷ്ണുവിനെ കുടുക്കാനുള്ള വൈരാഗ്യത്തിന് കാരണം ഈ പരാതികളാണെന്ന് പൊലീസ് കോടതിയെ അറിയിക്കും.
ജിഷ്ണു പ്രണോയിയുടെ ശബ്ദ സന്ദേശമാണിത്. സാങ്കേതിക സർവകലാശാലയുടെ പരീക്ഷ ടൈംടേബിളിലെ തെറ്റുകൾക്കെതിരെ പരാതി പറഞ്ഞെന്ന് കൂട്ടുകാരോട് വ്യക്തമാക്കുന്നതാണ് ഈ സന്ദേശത്തിൽ. ഇത്തരത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും പരാതിയായി നൽകിയ വാട്സാപ്പ് ,ഇമെയിൽ സന്ദേശങ്ങളും വീണ്ടെടുത്തു. പ്രതിഷേധിക്കാൻ കൂട്ടുകാരോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഫൊറൻസിക് പരിശോധനയിലൂടെ ജിഷ്ണുവിന്റെ ബൈലിൽ നിന്ന് വീണ്ടെടുത്തതിൽ ഉൾപ്പെടും.
സംഘടനാ പ്രവർത്തനം അനുവദിച്ചിട്ടില്ലാത്ത പാമ്പാടി നെഹ്റു കൊളജിൽ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ജിഷ്ണു ശ്രമിച്ചത് മാനെജ്മെന്റിന്റെ വൈരാഗ്യത്തിന് കാരണമായെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ വൈരാഗ്യം മൂലം കോപ്പിയടിച്ചെന്ന പേരിൽ കുടുക്കിയ ശേഷം ജിഷ്ണുവിനെ ഉപദ്രവിച്ചെന്നും കണ്ടെത്തിയിരുന്നു. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ സന്ദേശങ്ങൾ വൈരാഗ്യമുണ്ടായിരുന്നൂവെന്ന കണ്ടെത്തലിന് തെളിവാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. അതെ സമയം കേസിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷധിച്ച് ബുധനാഴ്ച മുതൽ ഡി.ജി.പി ഓഫീസിന് മുന്നിൽ സമരമിരിക്കാനാണ് ജിഷ്ണുവിന്റെ കുടുംബത്തിന്റെ തീരുമാനം. നേരത്തെ നിശ്ചയിച്ചു സമരം ഉടൻ അറസ്റ്ന്ന ഉറപപ്പിനെ തുടർന്ന് മാറ്റി വച്ചെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.