പാതയോരത്തെ പൂട്ടിയ മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ ബദൽ മാർഗങ്ങളുമായി സർക്കാർ. മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന എടുത്തുകളയും. ജനകീയ പ്രതിഷേധങ്ങൾ ഒഴിവാക്കാൻ സർവകക്ഷിയോഗം വിളിയ്ക്കാനും ആലോചന. മദ്യശാലകള്‍ പൂട്ടാന്‍ അധികസമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗിച്ച് മദ്യശാലകൾ തുറക്കാനാണ് തീരുമാനം.ഇതിനായി മദ്യശാലകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന ചട്ടം ഒഴിവാക്കും.അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യംതീരുമാനിക്കും.ആവശ്യമെങ്കിൽ സർവകക്ഷിയോഗം വിളിയ്ക്കും.ഒരാഴ്ചയ്്ക്കുള്ളിൽ ഒാർഡിനൻസിറക്കി നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.ബവ്റിജസ് കോർപറേ·ഷന്റ 270 മദ്യശാലകളിൽ 135 എണ്ണമാണ് അടഞ്ഞുകിടക്കുന്നത്.ദിവസം 15 കോടിയോളം രൂപ നഷ്ടം.മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പോലും അനുമതി നൽകുന്നില്ല.അനുമതി വേണ്ടെന്ന നിയമം വന്നാലും ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകും.ഇതിനെ എങ്ങനെ മറികടക്കാമെന്ന് സർവകക്ഷിയോഗത്തിൽ ആലോചിക്കും.അതേസമയം തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി എടുത്തുകളഞ്ഞ് മദ്യശാലകൾ സ്ഥാപിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരം തുടങ്ങുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി വ്യക്തമാക്കി.
മാറ്റി സ്ഥാപിക്കാൻ കൂടുതൽ സമയം തേടി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. തുറന്നിട്ടുള്ള മദ്യശാലകളിൽ തിരക്ക് കുറയ്ക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കും.പ്രവർത്തന സമയം നീട്ടുന്ന കാര്യവും ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും ആലോചിക്കുന്നുണ്ട്.