സുപ്രീംകോടതി വിധി അനുസരിച്ച് ഭൂരിഭാഗം മദ്യശാലകളും പൂട്ടിയതോടെ, തുറന്നു പ്രവര്‍ത്തിക്കുന്ന ബവ്റിജസ് മദ്യശാലകളില്‍ വന്‍തിരക്ക്. അഞ്ചു മണിക്കൂറിലേറെ കാത്തുനിന്നാണ് പലരം മദ്യംവാങ്ങി മടങ്ങിയത്. ഗതാഗത തടസവും സംഘര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് മിക്കയിടത്തും പൊലീസിനെ വിന്യസിച്ചു. തിരക്ക് അനിയന്ത്രിതമായിതിനെ തുടര്‍ന്ന് വില്‍പനകേന്ദ്രത്തിനു പരിസരത്തെ താമസക്കാരും വഴിയാത്രക്കാരും ഏറെ ബുദ്ധിമുട്ടി
ദേശീയ, സംസ്ഥാനപാതയോരങ്ങളിലെ മദ്യവിൽപനശാലകൾക്ക് താഴു വീണതോടെ തുറന്ന മദ്യവിൽപനശാലകൾക്ക് മുന്നിൽ രാവിലെ മുതൽ മദ്യം വാങ്ങാനെത്തിവരുടെ വലിയ നിരയായിരുന്നു. കാത്തു നിന്നു മടുത്തവർ അക്ഷമരായപ്പോൾ പലേടത്തും പൊലീസ് ഇടപെട്ടു. ക്യൂ റോഡിലേക്കും നീണ്ടപ്പോൾ ഗതാതകുരുക്കും ഉണ്ടായി. എന്നാൽ ഉദ്യമത്തിൽ പിന്മാറാൻ ആരും തയ്യാറായില്ല
കൗണ്ടറിനു മുന്നിലെത്താൻ പലർക്കും ക്യൂവിൽ നിൽക്കണ്ടി വന്നത് മണിക്കൂറുകളാണ്, ഗ്രാമീണ പ്രദേശങ്ങളിലുള്ള മദ്യവിൽപനശാലകളാണ് തുറന്നു പ്രവർത്തിച്ചത്. ബവ്റിജസിന്റെ മാത്രം 155 വിൽപനശാലകൾക്കാണ് ഇന്ന് താഴു വീണത്