ഒാണത്തിനുള്ള ഉയർന്ന ബോണസ് സ്വന്തമാക്കാൻ ബവ്റിജസ് കോർപറേഷനിൽ ചട്ടം ലംഘിച്ച് ഡെപ്യൂട്ടേഷൻ നിയമനം.ഒാഫീസ് അറ്റൻഡർ മുതൽ വില്ലേജ് ഒാഫീസർമാർ വരെയാണ് സെയിൽസ്മാൻ തസ്തികയിലേക്ക് എത്തുന്നത്.പകുതിയോളം മദ്യവിൽപനശാലകളും അടച്ചുപൂട്ടി കോർപറേഷൻ നട്ടം തിരിഞ്ഞിരിക്കുമ്പോഴാണ് മറുവശത്തെ നുഴഞ്ഞുകയറ്റം.
ബവ്റിജസ് കോർപറേഷ·നിൽ ഏഴുപേരെ ഡെപ്യൂട്ടേഷനിൽ നിയമിച്ചുകൊണ്ട് സർക്കാർ കഴിഞ്ഞയാഴ്ചയിറക്കിയ ഉത്തരവാണിത്.ഒന്നാമത്തെയാൾ ക്ഷീരവികസന വകുപ്പിലെ സീനിയർ ക്ലർക്ക്.മുൻപ് ബവ്റിജസിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയും അച്ചടക്ക നടപടിക്ക് വിധേയനാകുകയും ചെയ്തയാൾ.തൃശൂർ ജില്ലയിലെ ഒരു വില്ലേജ് ഒാഫീസറാണ് രണ്ടാമത്തെയാൾ.ശേഷിച്ച അഞ്ചുപേരിൽ മൂന്നുപേർ സി ആപ്റ്റിലെ വനിത ജീവനക്കാർ.ഇതിന് പുറമെ 121 പേരുടെ പട്ടിക വേറെയും തയാറാക്കിയിട്ടുണ്ട്. സെയിൻസ്മാൻ തസ്തികയിലേക്കാണ് മിക്കവരുടേയും വരവ്.
സ്വന്തം നാട്ടിൽ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണെന്നും തോന്നരുത്.ക്ഷീരവികസന വകുപ്പിന്റ തിരുവനന്തപുരത്തെ ഒാഫീസിലുള്ളവരാണ് അതേ സ്ഥലത്തെ ബവ്കോയിലേക്്് ഡെപ്യൂട്ടേഷനിലെത്തുന്നത്.സി.ആപ്റ്റിന്റ ഒാഫീസും തലസ്ഥാനത്ത് തന്നെ.ഡെപ്യൂട്ടേഷൻകാർക്ക് ശമ്പളവും അനൂകൂല്യങ്ങളും കൊടുക്കേണ്ടത് കോർപറേഷനാണ്.പുതിയതായി ഡെപ്യൂട്ടേഷൻ അനുവദിക്കില്ലെന്നും നിലവിലുള്ളവരെ കാലാവധി കഴിയുമ്പോൾ മാതൃസ്ഥാപനത്തിലേക്ക് തിരിച്ചയക്കുമെന്നുമായിരുന്നു സർക്കാരിന്റ പ്രഖ്യാപനം.