അംഗപരിമിതനായ താജുദീന് സഹായവുമായി കാഞ്ഞിരപ്പള്ളി എം.എൽഎ ഡോക്ടർ. എൻ ജയരാജ്. അരയ്ക്ക് താഴെ തളർന്ന താജുദ്ദീൻ 22 വർഷമായി ഓട്ടോ ഡ്രൈവറാണെങ്കിലും ലൈസൻസ് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന മനോരമ ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് എം.എൽഎ ഇടപെട്ടത്.
വൈകല്യങ്ങളോട് പൊരുതി ജീവിതം കരുപ്പിടിപ്പിക്കാനുള്ള താജുദീന്റെ ശ്രമങ്ങൾക്ക് നിയമത്തിന്റെ പേരില് അധികൃതർ വിലങ്ങുതടിയായി. ഇവരുടെ ദുരിതം മനോരമ ന്യൂസിലൂടെ കാണാനിടയായ കാഞ്ഞിരപ്പള്ളി എം.എൽഎ ഡോക്ടർ.എൻ. ജയരാജ് താജുദീന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വികലാഗംർക്കുള്ള നിയമസഭാ സമിതിയംഗകൂടിയായ എംഎൽഎ ഏറ്റവും അടുത്തദിവസം സമിതിയിൽ വിഷയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി. ഒപ്പം താജുദിൻ എഴുതി തയ്യാറാക്കിയ പരാതി നേരിട്ട് ഗതാഗതമന്ത്രിയെ എൽപിക്കുമെന്നും അറിയിച്ചു.
എം.എൽഎയുടെ ഉറപ്പ് ഏറെ പ്രതീക്ഷ നൽകുന്നതായി താജുദ്ദീൻ പറഞ്ഞു. മൂന്നു കുട്ടികളും രോഗിയായ അമ്മയും അടങ്ങുന്ന കുടംബത്തിന്റെ ഏക വരുമാനമാർഗം താജുദീനായിരുന്നു.എന്നാൽ ലൈസൻസില്ലാത്തതിൽ ഒാട്ടോ ഒാടിക്കാൻ അനുമതി ലഭിക്കായതോടെ കുടുംബം മുഴുപട്ടിണിയിലായി. ഇതോടെയാണ് താജുദീൻ പരാതിയുമായി രംഗത്തെത്തിയത്.