കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങിൽ പ്രതിപക്ഷത്ത് നിന്നാരും എത്തിയില്ല.
പാൽക്കുളങ്ങരയിലെ വീട്ടിൽ പ്രത്യേക പ്രാർഥന.മൂന്നുമണിയോടെ ബന്ധുക്കളോടും നേതാക്കളോടും ഒപ്പം തോമസ് ചാണ്ടി രാജ്ഭവനിലേക്ക്.പിന്നെ പ്രത്യേക തയാറാക്കിയ വേദിയിൽ സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർക്കും മുഖ്യമന്ത്രിയ്ക്കും പിന്നാലെ അശംസകളുമായി മന്ത്രിമാരുടെയും നേതാക്കളും നീണ്ട നിര. കൂട്ടത്തിൽ മന്ത്രി സ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രനും പത്നിയും.
പ്രതിപക്ഷത്ത് നിന്ന് ആരും ചടങ്ങിനെത്തിയില്ല.മണ്ഡലത്തിൽ നിന്ന് ആദ്യമായി ഒരാൾ മന്ത്രിപദത്തിലെത്തുന്നത് കാണാൻ കുട്ടനാട്ടിൽ നിന്നും ഒട്ടേറെപ്പേർ എത്തിയിരുന്നു. ഗവർണരൊക്കിയ ചായ സൽ്ക്കാരത്തിനും ശേഷം സെക്രട്ടേറിയറ്റിലെ ഒാഫീസിലെത്തി തോമസ് ചാണ്ടി ചുമതലയേറ്റെടുത്തു. പിണറായി മന്ത്രിസഭയിൽ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നാലാമത്തെ മന്ത്രിയാണ്. ഗതാഗത, ജലഗതാഗത, മോട്ടോര്‍ വാഹന വകുപ്പുകളുടെ ചുമതലയായിരിക്കും തോമസ് ചാണ്ടിയ്ക്ക്.