ഉദ്യോഗസ്ഥ തലപ്പത്തെ അതൃപ്തി തുറന്നു പറഞ്ഞ്, വിരമിച്ച ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. തുടർച്ചയായ വിജിലൻസ് കേസുകൾ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അസ്വസ്ഥതയുണ്ടാക്കി. സർക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടാൻ പാടില്ലെന്നും എസ് എം വിജയാനന്ദ് മനോരമ ന്യൂസിനോടു പറഞ്ഞു.
മുപ്പത്തിയാറു വർഷത്തെ സേവനം.അവസാന ഒരു വർഷം വെല്ലുവിളികൾ നിറഞ്ഞ ചീഫ് സെക്രട്ടറി പദവി.പടിയിറങ്ങും മുമ്പ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയ വിജിലൻസിനെതിരെ തുറന്നടിച്ചു.തുടർച്ചയായ കേസുകൾ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അസ്വസ്തത സൃഷ്ടിച്ചുവെന്ന് എസ് എം വിജയാനന്ദ് മനോരമ ന്യൂസിനോടു പറഞ്ഞു.
പിന്നെ പുതിയ ചീഫ് സെക്രട്ടറി നളിനി നെറ്റോ ബൊക്കെ നല്കി.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവർ ചേർന്നാണ് എസ് എം വിജയാനന്ദിനെ യാത്രയാക്കിയത്.