സുപ്രീംകോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ പാതയോരത്തെ മദ്യവിൽപനശാലകൾ മാറ്റിസ്ഥാപിക്കാൻ ബവറ്ജസ് കോർപറേഷൻ നടപടി തുടങ്ങി. ഇതിനായി സർക്കാരിന്റ പിന്തുണ ആവശ്യപ്പെട്ട് കത്ത് നൽകും. വിധി പൂർണമായും നടപ്പാക്കാൻ തീരുമാനിച്ചതോടെ ബാറുകളും ബിയർ വൈൻ പാർലറും ലൈസൻസ് പുതുക്കാനായി നൽകിയിട്ടുള്ള പണം തിരികെ നൽകാനാണ് ആലോചന. മദ്യവില്‍പനശാലകള്‍ കുറഞ്ഞതോടെ വ്യാജമദ്യം വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
ബവ്റിജസ് കോർപറേഷന്റ 134 മദ്യവിൽപനശാലകളാണ് കഴിഞ്ഞദിവസം അടച്ചുപൂട്ടിയത്.ഇതിന് പുറമെ മാറ്റിസ്ഥാപിച്ച പത്തെണ്ണം പ്രതിഷേധം കാരണം അടച്ചിട്ടിരിക്കുകയാണ്.പൂട്ടിയ വിൽപന ശാലകളിൽ ശേഷിച്ച മദ്യം എക്സൈസ് വകുപ്പ് സീൽ ചെയ്ത അവിട തന്നെ സൂക്ഷിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇവ എത്രയും വേഗം മാറ്റി സ്ഥാപിക്കണം.പക്ഷെ പ്രതിഷേധങ്ങൾ എങ്ങനെ നേരിടുമെന്ന് ബവ്റജിസ് കോർപറേഷന് വ്യക്തതയില്ല. വൻവരുമാന നഷ്ടം ഉണ്ടാകുന്നതിനാൽ സർക്കാർ തന്നെ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നാണ് കോർപറേഷന്റ ആവശ്യം. അതേസമയം ബാറുകളും ബിയർ പാർലറും കൂടി പൂട്ടിയതോടെ വരുംദിവസങ്ങളിൽ സംസ്ഥാന വ്യാജമദ്യം ഒഴുകാനുള്ള സാധ്യത വർധിച്ചു.
ഇക്കാര്യം ചർച്ച ചെയ്യാനായി എക്സൈസ് കമ്മീഷണർ രാവിലെ ഉന്നതതല യോഗം വിളിച്ചിരുന്നു. മദ്യവിൽപനശാലകൾ മാറ്റി സ്ഥാപിച്ചതുപോലെ പൂട്ടിയ ബാറുകളും ബിയൽ വൈൻ പാർലറുകളും മാറ്റുക എളുപ്പമല്ല.അതുകൊണ്ടുതന്നെ ലൈസൻസ് പുതുക്കാൻ വേണ്ടി ഇവർ സർക്കാരിലേക്ക് പണം തിരികെ നൽകിയേക്കും.11 പഞ്ചനക്ഷത്ര ബാറുകളും അഞ്ഞൂറിലധികം ബിയർ പാലറുകൾക്കുമാണ് പൂട്ടുവീണത്.