പാതയോരത്തെ മദ്യവിൽപനശാലകൾക്ക് താഴുവീണതോടെ ഒട്ടേറെ കുടംബങ്ങളുടെ നിലനിൽപ് തന്നെയാണ് ഭീഷണിയിയിലായിരിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്നവർ ഇനി എന്ത് എന്ന ആശങ്കയാണ് പങ്കുവച്ചത്. അക്ഷരനഗരയിലെ രാത്രി വൈകിയുള്ള ചില കാഴ്ചകളിലേയ്ക്കും പ്രതികരണങ്ങളിലേയ്ക്കും.
കഴിഞ്ഞ സര്‍ക്കാരിന്‍റെ മദ്യനയം ബാർ ജീവനക്കാർക്ക് ശരിക്കും ഒരു വെള്ളിടിയായിരുന്നെങ്കിൽ സുപ്രീം കോടതി ഉത്തരവ് അതിലും വലിയ ആഘാതമാണ് ഈ മേഖലയിലുള്ള തൊഴിലാളികൾക്കുണ്ടാക്കിയിരിക്കുന്നത്. ഉത്തരവ് വന്നതോടെ , പൂട്ടു വീഴാൻ കാത്തുകിടക്കുന്ന നഗരത്തിലെ പാതയോരങ്ങളിലുള്ള അരണ്ട വെളിച്ചത്തിലേയ്ക്ക് ഞങ്ങള്‍ ഇറങ്ങി. പ്രകൃതിയിൽ പോലും മാറ്റങ്ങൾ. മഴയായും ഇടിയായും.
കാത്തു നിന്നെന്ന പോലെ പ്രതികരണങ്ങളെത്തി. എല്ലാവർക്കും തൊഴിലിനെക്കുറിച്ചുള്ള ആശങ്ക. വർഷങ്ങളായി ഈ മേഖലയിൽ പണിയെടുക്കുന്നവർ മുന്നോട്ടുള്ള ജീവിതത്തിന് പകരം സംവിധാനം സർക്കാർ ഒരുക്കണം എന്ന അഭിപ്രായപ്പെട്ടു