തോമസ് ചാണ്ടിതന്നെ മന്ത്രി. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയായി തോമസ് ചാണ്ടി നാളെ വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തുചേര്‍ന്ന എല്‍ഡിഎഫ് യോഗമാണ് തീരുമാനമെടുത്തത്
രാവിലെ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ അനുമതി കൈമാറിയിരുന്നു. ശശീന്ദ്രൻ കുടുങ്ങിയത് ഫോൺ കെണിയിലാണെന്ന് വാർത്ത പുറത്തുവിട്ട ചാനൽ തുറന്നുസമ്മതിച്ച പുതിയ സാഹചര്യം ഇരുവരും ചർച്ച ചെയ്തു. എ·.കെ.ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും, വ്യക്തത വരുത്തിയില്ല.
തൊട്ടുപിന്നാലെ എ·കെ.ജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച തോമസ് ചാണ്ടി എൻ.സിപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഇടതുമുന്നണി കൂടുതൽ ചർച്ചകൾക്ക് നിൽക്കാതെ തോമസ് ചാണ്ടിയെത്തന്നെ മന്ത്രിയാക്കാൻ തീരുമാനിച്ചത്.
സത്യപ്രതിജ്ഞ വൈകേണ്ടതില്ലെന്ന നിലപാട് ഘടകകക്ഷികളും സ്വീകരിച്ചു. രാജിവയ്ക്കാ്നുണ്ടായ സാഹചര്യം മാറിയെങ്കിലും മന്ത്രിയാകാനില്ലെന്ന് എ.കെ ശശീന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് ഇടതുമുന്നണിയുടെ തീരുമാനം.