മോട്ടോര്‍ വാഹന പണിമുടക്കിനിടെ പിഞ്ചുകുഞ്ഞടങ്ങിയ യാത്രക്കാരെ തിരുവനന്തപുരത്ത് തമ്പാനൂര്‍ ജംഗ്ഷനില്‍ സമരക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കാറില്‍ ഒരു പിഞ്ചുകുഞ്ഞ് ഉണ്ട് എന്നു കണ്ടിട്ടും കാറിന്റെ താക്കോല്‍ ഊരിയെടുത്തു. അക്രമികള്‍ കാറിനുമുന്നില്‍ അഴിഞ്ഞാടുകയും ചെയ്തു. പൊലീസ് എത്തിയാണ് യാത്രക്കാരെ പിന്നീട് രക്ഷിച്ചത്. ആക്രോശങ്ങളും ഭീഷണികളും കണ്ട് അമ്പരന്നിരിക്കുന്ന കുഞ്ഞിന്റെ ചിത്രം, മനുഷ്യനെ ബന്ദിയാക്കുന്ന, സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സമരങ്ങളുടെ പ്രസക്തി ചോദ്യംചെയ്യുന്നതാണ്.
ജനജീവിതത്തെ സമരം ഭാഗികമായി ബാധിച്ചു. സ്വകാര്യബസുകളും ഓട്ടോയും ടാക്സിയും ഓടുന്നില്ല. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യബസുകളെ ഏറെ ആശ്രയിക്കുന്ന മലബാരില്‍ യാത്രാക്ലേശമുണ്ട്. വാഹന ഇൻഷ്വറൻസ് പ്രീമിയം വർധിപ്പിച്ചത് റദ്ദാക്കുക,നികുതി വർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.എം.എസ് ഒഴികെയുളള യൂണിയനുകളുടെ ഇരുപത്തിനാലു മണിക്കൂര്‍ പണിമുടക്ക്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ പണിമുടക്കില്ല