മൂന്നാര്‍ കയ്യേറ്റത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍ക്കെതിരെ പ്രതിപക്ഷനീക്കം ശക്തമായി. ഭൂമി കയ്യേറിയതായി രാജേന്ദ്രന്‍ തന്നോട് സമ്മതിച്ചിരുന്നുവെന്ന് മുന്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാജേന്ദ്രന്റ ഭൂമിയുടെ പട്ടയത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.മൂന്നാറില്‍ കോടതിവിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ വ്യക്തമാക്കി.
ഒരു ജനപ്രതിനിധിയെ മോശമാക്കേണ്ടെന്ന് കരുതിയാണ് നടപടിയെടുക്കാതിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന് രേഖകൾ പുറത്തുവന്ന സ്ഥിതിക്ക് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിജസ്ഥിതി പരിശോധിക്കണമെന്നാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.രാജേന്ദ്രനും ജോയ്സ് ജോര്‍ജ് എംപിയുമാണ് കയ്യേറ്റങ്ങള്‍ക്ക് പിന്നിലെന്ന് പി.ടി.തോമസ് ആരോപിച്ചു. മൂന്നാറില്‍ കോടതിവിധി നടപ്പാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.