കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംലക്കത്തിന് കൊടിയിറങ്ങി. ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രധാന വേദിയില്‍ ബിനാലെ പതാക താഴ്ത്തിയതോടെ പ്രദര്‍ശനങ്ങള്‍ അവസാനിച്ചു. നാലാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയെ പ്രഖ്യാപിച്ചു.
മൂന്നാം പതിപ്പിന്റെ സമാപാന വേദിയിലാണ് 2018 ൽ ആരംഭിക്കുന്ന നാലം പതിപ്പിന്റെ ക്യൂറേറ്ററെ പ്രഖ്യാപിച്ചത്. വലിയ അംഗീകാരവും വെല്ലുവിളിയുമാണ് ക്യൂറേറ്റർ പദവിയെന്ന് അനിത ദുബെ
മൂന്നാം പതിപ്പിന്റെ സമാപന സമ്മേളനത്തിൽ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, ഹോര്‍മിസ് തരകൻ സുഭാഷ് ചന്ദ്രന്‍ എന്നിവരെ ആദരിച്ചു. 31 രാജ്യങ്ങളില്‍ നിന്നായി 97 കലാകാരൻമാരാണ് ഇത്തവണത്തെ ബിനാലെയിൽ പങ്കെടുത്ത്. നൂറ്റിയെട്ട് ദിവസം നീണ്ടുനിന്ന കലാവിരുന്ന് ആറുലക്ഷത്തോളം ആളുകൾ കണ്ടെന്നാണ് വിലയിരുത്തൽ.