വീട്ടാവശ്യത്തിനുള്ള വൈദ്യുതിക്ക് അടുത്തമാസം മുതൽ യൂണിറ്റിന് 30 പൈസ കൂടും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ ഉടന്‍ പ്രഖ്യാപിക്കും. നെൽകൃഷിക്ക് ജലസേചനത്തിന് നൽകുന്ന കുറഞ്ഞ വൈദ്യുതി നിരക്ക് , ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറായിരത്തിലേറെപ്പേർക്ക് നിരക്കിളവ് നൽകുമെന്നാണ് സൂചന
ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 30 പൈസ കൂട്ടാനാണ് തീരുമാനം. 100 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ആനുപാതികമായി 60 രൂപമുതൽ 80 രൂപവരെ ദ്വൈമാസ വൈദ്യുതിബിൽത്തുക കൂടുമെന്ന് സാരം. ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ വീടുകളില്‍ 150 യൂണിറ്റുവരെ ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കാനാണ് റെഗുലേറ്ററി കമ്മിഷന്‍ ആലോചിക്കുന്നത്. ഇപ്പോഴത്തെ നിരക്ക് 2.90 രൂപയാണ്. വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നാണ് അറിയുന്നത്. കാരണം 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്സിഡി പരിധി നിലനിർത്തേണ്ടതുണ്ട്.
നിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹർജിയുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും അന്തിമ ഉത്തരവിന് വിധേയമായി റഗുലേറ്ററി കമ്മിഷൻ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.