കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കയറിക്കൂടിയിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കീടനാശനി നിർമാതാക്കളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രാകാരമുള്ള നഷ്ടപരിഹാരം വിതരണം െചയ്യുകയായിരുന്നു മുഖ്യമന്ത്രി
എൻഡോസൾഫാൻ ദുരന്തം കെട്ടുകഥയാണെന്ന ചെറിയ പ്രതിഷേധത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മുഖ്യമന്ത്രി തന്നെ പ്രതിഷേധക്കാരനെ രൂക്ഷമായി നേരിട്ടു.
ദുരിതബാധിതരുടെ പുനരധിവസത്തിനായി 480 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അതേ സമയം ദുരിതബാധിതരുടെ പട്ടികയിൽ അനർഹരുണ്ടെങ്കിൽ നീക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറ്റിപത്ത് പേർക്കാണ് വേദിയിൽ വച്ച് നഷ്ടപരിഹാരം നൽകിയത്. ഇതിനായി അമ്പത്തിയാറ് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതോടെ ദുരിതബാധിത പട്ടികയിലെ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകി കഴിഞ്ഞു. ഏപ്രിൽ പത്തിന് മുമ്പ് നഷ്ടപരിഹാരം കൊടുത്ത് തീർക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.