എ.കെ.ശശീന്ദ്രനുപകരം തോമസ് ചാണ്ടിയെ മന്ത്രിയായി വെളളിയാഴ്ചയ്ക്കകം ഇടതുമുന്നണി പ്രഖ്യാപിക്കുമെന്ന് എന്‍.സി.പി ദേശീയ നേതൃത്വം. ഉടന്‍ മന്ത്രിസ്ഥാനം വേണമെന്ന പാര്‍ട്ടിയുടെ നിലപാട് എന്‍.സി.പി, എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു.
പുതിയ മന്ത്രിക്കായി മലപ്പുറം ഉപതിരഞ്ഞെടുപ്പോ ജുഡീഷ്യല്‍ അന്വേഷണം കഴിയുന്നതുവരെയോ കാത്തിരിക്കേണ്ടതില്ലെന്നാണ് എന്‍.സി.പി നിലപാട്. സംസ്ഥാന േനതൃത്വത്തിന്റെ നിലപാട് ഉള്‍കൊണ്ട കേന്ദ്രനേതൃത്വം പുതിയ മന്ത്രിക്കായി ഇടതുമുന്നണി നേതൃത്വത്തെ സമീപിച്ചു.
എ.കെ ശശീന്ദ്രനെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ടി.പി.പീതാംബരന്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായാൽ തോമസ്ചാണ്ടി മന്ത്രിസ്ഥാനം ഒഴിയുമെന്ന ഉറപ്പിലാണ് എൻ.സി.പിയുടെ നീക്കങ്ങൾ.
അടുത്ത ബുധനാഴ്ചയോടെ തോമസ് ചാണ്ടിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അനൗപചാരികമായി എല്ലാവരുമായും ഇതിനോടകം ആശയവിനിമയം നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും സി.പി.എമ്മും എതിർപ്പുയർത്തില്ലെന്നാണ് എൻ.സി.പി കരുതുന്നത്