ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും പൊതുഭരണ സെക്രട്ടറി ഷീലാതോമസും രണ്ടു ദിവസത്തിനു ശേഷം വിരമിക്കുന്നതോടെ ഉദ്യോഗസ്ഥതലത്തിൽ വരാൻ പോകുന്നത് വലിയ അഴിച്ചുപണി.ഭരണവേഗം പോരന്ന വിമർശനങ്ങൾക്കിടെയാണ് മാറ്റങ്ങവുണ്ടാകുന്നത്. എസ്.എം.വിജയനാന്ദ് വിരമിക്കുന്ന ഒഴിവിൽ നളിനിനെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകും
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് എസ്.എം.വിജയാനന്ദ് വിരമിക്കുന്നതോടെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകും. ഇതോടെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയേയും പൊതുഭരണ സെക്രട്ടറിയേയും സർക്കാരിന് കണ്ടേത്തണ്ടി വരും. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ ഈ സ്ഥാനത്തേക്ക് വരുന്നതോടെ വകുപ്പ് സെക്രട്ടറിമാരിലും മാറ്റങ്ങളുണ്ടാകും. സർക്കാരിന് വേഗം പോരെന്ന് സിപിഎമ്മിലും എൽഡിഎഫിലും പൊതു അഭിപ്രായമായി ഉയർന്നതിനാൽ കരുതലോടെയുള്ള മാറ്റങ്ങൾക്കായിരിക്കും സർക്കാർ ശ്രമം.മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്തരായ പോൾ ആന്റണി,ടോം ജോസ് ഉൾപ്പെടെ പലരും വിജിലൻസ് നടപടി നേരിടുന്നതാണ് സ്ഥാനലബ്ദിക്ക് തടസമായി നിൽക്കുന്നത്. കൂടാതെ മാരാപാണ്ഢ്യൻ, വി.എസ്.സെന്തിൽ, എസ്.ലളിതാംബിക,കെ.എം.എബ്രഹാം തുടങ്ങി 12 ഓളം ഐ.എ.എസ്.ഉദ്യോഗസ്ഥരാണ് ഈ വർഷം വിരമിക്കുന്നത്..ഇവർക്ക് പകരക്കാരയും വരും മാസങ്ങളിൽ സർക്കാരിന് കണ്ടെത്തേണ്ടി വരും.
ഭരണതലത്തിലുള്ള ഈ മാറ്റങ്ങൾക്കൊപ്പം പൊലീസ് തലപ്പത്തും മാറ്റം വരുമെന്നുള്ള സൂചന നേരത്തെ യുണ്ടായിരുന്നു. പ്രത്യേകിച്ചും വിജിലൻസ് ഡയറക്ടറെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ഫയലുകളിൽ തീരുമാനം വൈകുന്നത് വിജിലൻസ് നടപടി ഭയന്നാണെന്ന് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ ഒറ്റയ്ക്കും കൂട്ടായും ധരിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്തു തന്നെ വിജിലൻസ് ഡയറക്ടറെ മാറ്റുന്ന കാര്യം സർക്കാർ അജണ്ടയിലില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ പ്രധാനവിഭാഗങ്ങളിലൊക്കെ മാറ്റങ്ങൾ അനിവാര്യമാണെന്ന കരുതുന്നവരാണ് കൂടുതൽ.