കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനാണ് മലപ്പുറത്തെ ബിജെപി സ്ഥാനാർഥി എൻ. ശ്രീപ്രകാശ് കൂടുതൽ സമയം കണ്ടെത്തുന്നത്. വീട്ടമ്മമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കാനും അവരെ പ്രചരണപരിപാടിയുടെ ഭാഗമാക്കാനുമാണ് ശ്രീപ്രകാശിന്റെ ശ്രമം.
മൂർഖനാട് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെറിയൊരു കുടുംബയോഗമാണ് വേദി പക്ഷെ യോഗത്തിന്റെ വലുപ്പചെറുപ്പം നോക്കാതെ സ്ഥാനാർഥി കാര്യങ്ങൾ ദീർഘമായി തന്നെ പറയും അതിന്റെ കാരണം സ്ഥാനാർഥി തന്നെ പറയും.
യോഗത്തിനെത്തിയ ഒാരോരുത്തരും 25 വോട്ടുകൾ താമര ചിഹ്നത്തിലാക്കണമെന്നതാണ് സ്ഥാനാർഥിയുടെ ഉപാധി.വാഹനപ്രചരണത്തിലും അങ്ങാടി പ്രസംഗങ്ങളിലും വലിയ കാര്യമില്ലെന്നാണ് ശ്രീപ്രകാശിന്റെ പക്ഷം.നേരിട്ട് പറയുന്നതിന്റെ ആനുകൂല്യം കവലപ്രസംഗത്തിന് കിട്ടില്ലെന്നതാണ് സത്യം.
രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായുള്ള വാഹനപ്രചരണവും പരസ്യപ്രചരണവുമെല്ലാം ഉടൻ ആരംഭിയ്ക്കാനിരിക്കുകയാണ്ബിജെപി.