എ.കെ. ശശീന്ദ്രനു പകരം തോമസ് ചാണ്ടി സംസ്ഥാന മന്ത്രിസഭയിൽ എൻ.സി.പിയുടെ പ്രതിനിധിയാകും. തിരുവനന്തപുരത്തു ചേർന്ന എൻ.സി.പി. സംസ്ഥാന നിർവാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്. മന്ത്രിസ്ഥാനം രാജിവെച്ച എ.കെ.ശശീന്ദ്രൻ എൻ.സി.പിയുടെ പാർലമെന്ററി പാർട്ടി നേതാവാകും.
ഏകകണ്ഠമായിരുന്നു തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള എൻ.സി.പിയുടെ തീരുമാനം. ഒന്നേമുക്കാൽ മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. കെ.എസ്.ആർ.ടി.സിയിലെ ലാഭകരമാക്കാൻ എ.കെ.ശശീന്ദ്രൻ തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു.
താന്‍ മന്ത്രിയാകുന്നതിനോട് മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ലെന്നും, ശശീന്ദ്രന്‍ കുറ്റമുക്തനായാല്‍ ആ നിമിഷം മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ദേശീയനേതൃത്വത്തിന്റേയും ഇടതുമുന്നണിയുടേയും അംഗീകാരം കിട്ടിയാൽ ഉടൻ തോമസ്ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കി.