E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടു പോയെന്നു സംശയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mishel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിഎ വിദ്യാർഥിനി മിഷേലി (18) നെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഇതിന്റെ ഭാഗമായി, സ്വകാര്യ സർവീസ് നടത്തുന്ന ബോട്ടുടമകളെയും ബോട്ടുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികൾക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന. മകളെ ബോട്ട് മാർഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി അന്വേഷണ സംഘത്തിനു മുൻപിൽ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ആ സാധ്യത കൂടി പരിശോധിക്കാൻ തീരുമാനിച്ചത്.

ഹൈക്കോടതി ജംക്‌ഷനിൽനിന്നു ലഭിച്ച സിസി ടിവി ദൃശ്യത്തിലെ പെൺകുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നു ഷാജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. രണ്ടാംഘട്ട മൊഴിയെടുപ്പിലാണു പുതിയ സംശയങ്ങൾ പിതാവ് ഉന്നയിച്ചത്.

മിഷേലിനെ കാണാതായ ദിവസം കൊച്ചിക്കായലിൽ വിദേശ വിനോദ സഞ്ചാരികളുമായി ഉല്ലാസക്കപ്പൽ എത്തിയിരുന്നുവെന്നും ഇത്തരം കപ്പലിലേക്കു പെൺകുട്ടികളെ ബോട്ടിൽ എത്തിച്ചുകൊടുക്കുന്ന സംഘം കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന സംശയമാണു ഷാജി വർഗീസിന്റെ പുതിയ മൊഴിയിലുള്ളത്. പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയിട്ടുണ്ടാകാമെന്നും ഇതിനെ എതിർക്കുന്നതിനിടെ മിഷേലിനെ അപായപ്പെടുത്തിയ ശേഷം പിന്നീടു കായലിൽ ഉപേക്ഷിച്ചതാകാമെന്നുമുള്ള സംശയമാണു പിതാവിന്. ഒരുപക്ഷേ, ബോധം കെടുത്തിയ ശേഷം മരിച്ചുവെന്നു കരുതി ഉപേക്ഷിച്ചതുമാകാം.

സിഐഎസ്എഫ് സുരക്ഷയൊരുക്കുന്ന വാർഫിൽ ഇത്തരമൊരു കൃത്യം നടത്തിയ ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണെങ്കിലും ദുരൂഹത നീക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൽപിടിത്തം നടക്കുകയോ, പരുക്കേൽക്കുകയോ ചെയ്തതിന്റെ തെളിവുകൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ലെന്നതും തട്ടിക്കൊണ്ടുപോകൽ വാദത്തെ ദുർബലപ്പെടുത്തുന്നു.

കലൂർ പള്ളിയിലെ സിസിടിവിയിലെ ദൃശ്യത്തിലുള്ളതു മിഷേൽ തന്നെയാണെങ്കിലും ഹൈക്കോടതി ജംക്‌ഷനിൽനിന്ന് അന്വേഷണ സംഘത്തിനു ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള പെൺകുട്ടി മിഷേൽ ആണെന്നു കരുതുന്നില്ലെന്നാണു ഷാജിയുടെ മൊഴി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പട്രോളിങ് വാഹനത്തിന്റെ ക്യാമറയിൽനിന്നാണ് ഈ ദൃശ്യം ലഭിച്ചത്. വല്ലാർപാടം പള്ളിയിൽ പോയിരിക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അവിടുത്തെ ക്യാമറകളിൽനിന്നു തെളിവൊന്നും ലഭിച്ചിട്ടില്ല.

ഗോശ്രീ പാലത്തിൽ മിഷേലിനെ കണ്ടെന്നും അൽപ സമയത്തിനു ശേഷം കാണാതായെന്നുമുള്ള സാക്ഷി മൊഴി സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നതാണെങ്കിലും പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മിഷേലിന്റെ വസ്ത്രധാരണം സംബന്ധിച്ച സാക്ഷിയുടെ വിവരണങ്ങളിലെ പൊരുത്തക്കേടാണു കാരണം. മിഷേലിനെ ശല്യം ചെയ്തിരുന്ന തലശ്ശേരിക്കാരനായ യുവാവ് മരണത്തിന് ഒരാഴ്ച മുൻപു മിഷേലിനെ തിരക്കി എറണാകുളം ടൗൺഹാളിൽ എത്തിയിരുന്നുവെന്നു സുഹൃത്തുക്കളിൽനിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഈ യുവാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുണ്ട്. അധിക കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പ്രതി ക്രോണിൻ അലക്സാണ്ടറെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :